അസുഖബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്ന നടൻ വിജയകാന്ത് കഴിഞ്ഞദിവസം ആയിരുന്നു അന്തരിച്ചത്. ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. എല്ലാവരും ക്യാപ്റ്റൻ എന്ന് വിളിക്കുന്ന വിജയകാന്തിന്റെ മരണത്തിൽ പൊട്ടിക്കരഞ്ഞും മാപ്പ് പറഞ്ഞും രംഗത്തെത്തിയിരിക്കുകയാണ് നടൻ വിശാൽ. വിദേശത്തായതിനാൽ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ കഴിയില്ലെന്നും അദ്ദേഹത്തോട് മാപ്പ് ചോദിക്കുകയാണെന്നും വിശാൽ കുറിച്ചു.
‘ക്യാപ്റ്റൻ എനിക്ക് മാപ്പ് നൽകണം, ഈ സമയത്ത് ഞാൻ താങ്കൾക്കൊപ്പം ഉണ്ടാകണമായിരുന്നു. പക്ഷേ, എനിക്കത് സാധിച്ചില്ല. എന്നോട് ക്ഷമിക്കണം. എന്നെ പോലുള്ളവർ കരയുന്നത് അപൂർവമാണ്. താങ്കളിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. ഒരാൾ താങ്കളുടെ അടുത്തേക്ക് വിശപ്പോടെ വന്നാൽ താങ്കൾ ഭക്ഷണം നൽകും. ജനങ്ങൾക്ക് അങ്ങ് എത്രത്തോളം ഉപകാരം ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. സിനിമാക്കാരനും രാഷ്ട്രീയക്കാരനും അപ്പുറം താങ്കൾ ഒരു വലിയ മനുഷ്യൻ ആയിരുന്നു. അങ്ങ് നടികർ സംഘത്തിന് നൽകിയ സഹായങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല. ഒരു നല്ല നടനായി പേര് കേൾക്കുന്നതിനേക്കാൾ ബുദ്ധിമുട്ട് ഒരു നല്ല മനുഷ്യനായി പേരു കേൾപ്പിക്കാനാണ്. അങ്ങേക്ക് അതിന് സാധിച്ചു. ഒരിക്കൽ കൂടി ഞാൻ മാപ്പു ചോദിക്കുന്നു’. – എക്സ് പ്ലാറ്റ് ഫോമിൽ പങ്കുവെച്ച വിഡിയോയിലാണ് വിശാൽ ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
കഴിഞ്ഞ കുറച്ചു കാലമായി അസുഖബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ സ്ഥിതി വഷളാകുകയായിരുന്നു.
I have nothing to say as I feel guilty that am not there physically present after hearing the demise of one of the most noblest human beings I hav met in my life the one and only #CaptainVijaykanth anna. I learnt what is called social service from you and follow you till date and… pic.twitter.com/pMYAblLOdV
— Vishal (@VishalKOfficial) December 28, 2023