ജനപ്രിയനായകൻ എവിടെയും പോയിട്ടില്ലെന്നും വീണ്ടും സജീവമാകുകയാണെന്നും പ്രേക്ഷകർ. ദിലീപ് നായകനായി എത്തിയ വോയ്സ് ഓഫ് സത്യനാഥൻ മികച്ച പ്രേക്ഷകപ്രതികരണം സ്വന്തമാക്കി തിയറ്ററിൽ പ്രദർശനം തുടരുകയാണ്. വലിയ ഇടവേളയ്ക്ക് ശേഷമാണ് ദിലീപിന്റെ ഒരു ചിത്രം തിയറ്ററിൽ റിലീസ് ചെയ്യുന്നത്. എന്നാൽ, ജനപ്രിയനായകനെ ഇഷ്ടപ്പെടുന്നവർ അവരുടെ ഇഷ്ടം മാറ്റിയിട്ടില്ല എന്ന് വ്യക്തമാക്കുന്നത് ആയിരുന്നു തിയറ്ററിലെ തിരക്കുകൾ.
സിനിമയുടെ കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ആദ്യദിവസം 1.80 കോടി രൂപ ബോക്സ് ഓഫീസില്‍ നിന്നും നേടിയ ചിത്രം മൂന്നാം ദിനം വലിയ കളക്ഷനാണ് നേടിയത്. രണ്ടാം ദിവസം 2.05 കോടി രൂപ തിയറ്ററുകളില്‍ നിന്നും നേടിയപ്പോൾ മൂന്നാം ദിനം 2.55 കോടിയാണ് ചിത്രം നേടിയത്. ഇതോടെ മൊത്തം 6.40 കോടി രൂപയാണ് ചിത്രം തിയറ്ററുകളില്‍ നിന്നും ആദ്യ മൂന്നുദിവസം കൊണ്ട് സ്വന്തമാക്കിയത്.
ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാദുഷ സിനിമാസിന്റേയും ബാനറിൽ എൻ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ പി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും റാഫി തന്നെയാണ്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഛായാഗ്രഹണം – ജിതിൻ സ്റ്റാനിലസ്. സംഗീതം – ജസ്റ്റിൻ വർഗീസ്, എഡിറ്റർ – ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം – സമീറ സനീഷ്, കല സംവിധാനം – എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ – ഡിക്സൺ പൊടുത്താസ്, മേക്കപ്പ്- റോണെക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ് – സൈലെക്സ് എബ്രഹാം, അസോസിയേറ്റ് ഡയറക്ടർ – മുബീൻ എം റാഫി, ഫിനാൻസ് കൺട്രോളർ – ഷിജോ ഡൊമനിക്, സ്റ്റിൽസ് – ഷാലു പേയാട്, പി ആർ ഒ – പി ശിവപ്രസാദ്, ഡിസൈൻ – ടെൻ പോയിന്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.