നീണ്ട ഇടവേളയ്ക്ക് ശേഷം വിനയന് സംവിധാനം ചെയ്ത ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. നവോത്ഥാന നായകനായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥയാണ് ചിത്രം പറഞ്ഞത്. ചിത്രത്തില്‍ കടന്നുവരുന്ന മറ്റൊരു കഥാപാത്രമാണ് കായംകുളം കൊച്ചുണ്ണി. മലയാളത്തില്‍ ഇതുവരെ പുറത്തിറങ്ങിയ കൊച്ചുണ്ണി ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി പത്തൊമ്പതാം നൂറ്റാണ്ടിലെ കൊച്ചുണ്ണിക്ക് നെഗറ്റീവ് ഷേഡാണ് നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് വിനയന്.
കായംകുളം കൊച്ചുണ്ണിക്ക് യഥാര്‍ത്ഥത്തില്‍ നെഗറ്റീവ് ഷേഡാണെന്നാണ് വിനയന് പറയുന്നത്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഷണം നടന്ന സമയത്ത് കായംകുളം കൊച്ചുണ്ണിയും വേലായുധപ്പണിക്കരും ഏറ്റുമുട്ടിയിട്ടുണ്ടെന്നും ഇത് പുസ്തകങ്ങളില്‍ ഉണ്ടെന്നും വിനയന് പറയുന്നു. കായംകുളം കൊച്ചുണ്ണിയെ പിടിച്ചത് വേലായുധപ്പണിക്കര്‍ ആണെന്നും അതുകൊണ്ടാണ് പണിക്കര്‍ പട്ടം നല്‍കിയതെന്നും ഗൂഗിളില്‍ ചില രേഖകളിലും പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പലരോടും സംസാരിച്ചിരുന്നുവെന്നും വിനയന് പറയുന്നു.
ഓരോ ആളുകളും ഓരോ വേര്‍ഷനുകളാണ് പറഞ്ഞത്. ഇതില്‍ സിനിമാറ്റിക്കായി ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ താന്‍ വിശ്വസിച്ചു. കായംകുളം കൊച്ചുണ്ണി 41-ാം വയസില്‍ മരിച്ചു എന്നാണ് ഗൂഗിളില്‍ ഒരിടത്ത് വായിച്ചത്. അത് ചരിത്രമായി എടുത്തവരുണ്ട്. 71-ാം വയസില്‍ കൊച്ചുണ്ണി മരിച്ചെന്നാണ് മറ്റ് ചില രേഖകളില്‍ പറയുന്നത്. അന്ന് കൊച്ചുണ്ണിയെ പിടിച്ച് ജയിലില്‍ അടച്ചത് വേലായുധപ്പണിക്കരാണെന്നും പറയപ്പെടുന്നു. എത്ര ആള്‍ക്കാര്‍ക്ക് നന്മ ചെയ്താലും മോഷണം മോഷണം തന്നയല്ലേ എന്നാണ് വേലായുധപ്പണിക്കര്‍ പറയുന്നത്. കായംകുളം കൊച്ചുണ്ണിയെ ഹീറോയാക്കി സിനിമ ചെയ്യുമ്പോള്‍ ഇത് പറയില്ലല്ലോ എന്നും അപ്പോള്‍ അത് പുണ്യകര്മമായിട്ടേ അവതരിപ്പിക്കൂ എന്നും വിയന് കൂട്ടിച്ചേര്ത്തൂ.