സൂപ്പർതാര സിനിമകളുടെ റിലീസ് സമയത്തുള്ള ഫാൻസ് ഷോകൾ നിരോധിക്കാൻ തീയറ്റർ ഉടമകളുടെ സംഘടനായ ഫിയോക്ക്. വർഗീയ വാദം, തൊഴുത്തിൽ കുത്ത്, ഡീഗ്രേഡിങ് എന്നിവയാണ് ഫാൻസ് ഷോകൾ കൊണ്ട് നടക്കുന്നത്. സിനിമാ വ്യവസായത്തിന് ഇത് യാതൊരു ഗുണവും ചെയ്യുന്നില്ലെന്നും ഫിയോക്ക് പറയുന്നു.
ഫാൻസ് ഷോകൾ നിരോധിക്കണം എന്ന നിലപാടിലാണ് എക്സിക്യൂട്ടീവ്. മാർച്ച് 29ന് നടക്കുന്ന ജനറൽ ബോഡിയ്ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം. വരാനിരിക്കുന്ന ചിത്രങ്ങളിൽ സിനിമയ്ക്കുണ്ടാകുന്ന ഡീഗ്രേഡിങ് ഫാൻസ് ഷോ നിർത്തലാക്കുന്നതോടെ ഒരു പരിധിവരെ തടയാൻ കഴിയും എന്നാണ് പ്രതീക്ഷയെന്നും ഫിയോക്ക്. പറയുന്നു.
ഫെബ്രുവരി 18ന് റിലീസ് ചെയ്ത മോഹൻലാൽ ചിത്രം ആറാട്ടിന്റെ റിലീസിന് പിന്നാലെയും സമൂഹ മാധ്യമങ്ങളിലൂടെ മോശം പ്രതികരണങ്ങൾ വന്നിരുന്നു. സിനിമയ്ക്കെതിരായ പ്രചാരണങ്ങൾക്കെതിരെ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ രംഗത്ത് വന്നിരുന്നു.