അമ്പത്തിരണ്ടാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോനും നായാട്ട്, മധുരം, ഫ്രീഡം ഫൈറ്റ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിന് ജോജു ജോർജുമാണ് മികച്ച നടനുള്ള പുരസ്കാരങ്ങൾ നേടിയത്. ഭൂതകാലത്തിലെ പ്രകടനത്തിന് രേവതി മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കി. ആവാസവ്യൂഹമാണ് മികച്ച ചലച്ചിത്രം. റഹ്മാൻ ബ്രദേഴ്സ് സംവിധാനം ചെയ്ത ചവിട്ട്, താര രാമാനുജൻ സംവിധാനം ചെയ്ത നിഷിദ്ധോ എന്നീ ചിത്രങ്ങൾക്കാണ് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചത്. മലയാളത്തിലെ ഒട്ടുമിക്ക മുൻനിര താരങ്ങളും മത്സരിച്ച ഒരു വർഷം കൂടിയായിരുന്നു ഇത്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ദുൽഖർ, പ്രണവ്, പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ എന്നിങ്ങനെ മിക്കവരും മത്സര രംഗത്തുണ്ടായിരുന്നു.
മറ്റ് അവാർഡുകൾ
മികച്ച സംവിധായകൻ: ദിലീഷ് പോത്തൻ [ജോജി]
മികച്ച സ്വഭാവ നടൻ: സുമേഷ് മൂർ [കള]
മികച്ച സ്വഭാവ നടി: ഉണ്ണിമായ [ജോജി]
മികച്ച കഥാകൃത്ത്: ഷാഹി കബീർ [നായാട്ട്]
മികച്ച അവലംബിത തിരക്കഥ: ശ്യാം പുഷ്ക്കരൻ [ജോജി]
മികച്ച സംഗീതസംവിധാനം [ഗാനങ്ങൾ]: ഹിഷാം അബ്ദുൾ വഹാബ് [ഹൃദയം]
മികച്ച സംഗീത സംവിധായകൻ [പശ്ചാത്തല സംഗീതം]: ജസ്റ്റിൻ വർഗീസ് [ജോജി]
മികച്ച ഗായിക: സിതാര കൃഷ്ണകുമാർ [കാണാക്കാണെ]
മികച്ച ഛായാഗ്രാഹകൻ: മധു നീലകണ്ഠൻ
മികച്ച കലാസംവിധായകൻ: ഗോകുൽ ദാസ് [തുറമുഖം]
മികച്ച ശബ്ദമിശ്രണം: ജസ്റ്റിന് ജോസ് (മിന്നൽ മുരളി)
മികച്ച ശബ്ദരൂപകൽപ്പന: രംഗനാഥ് രവി (ചുരുളി)
മികച്ച ഡബ്ബിങ് ആർടിസ്റ്റ്: ദേവി (ചിത്രം: ദൃശ്യം 2 ,കഥാപാത്രം: റാണി)
മികച്ച ജനപ്രിയ ചിത്രം: ഹൃദയം
മികച്ച നവാഗത സംവിധായകൻ: കൃഷ്ണേന്ദു കലേഷ് (പ്രാപ്പിട)
മികച്ച വിഎഫ്എക്സ്: ആൻഡ്രൂ ഡിക്രൂസ് (മിന്നൽ മുരളി)
ജിയോ ബേബി–ഫ്രീഡം ഫൈറ്റ് (പ്രത്യേക ജൂറി പരാമർശം)
രചനവിഭാഗം: മികച്ച ചലച്ചിത്രഗ്രന്ഥം: ചമയം (പട്ടണം റഷീദ്)
ചലച്ചിത്രഗ്രന്ഥം: നഷ്ടസ്വപ്നങ്ങൾ (പ്രത്യേക ജൂറി പരാമർശം)