കേരള ജനത വലിയ ഒരു പ്രളയ ദുരന്തത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. കേരളം മഴക്കെടുതിയിൽ മുങ്ങിയപ്പോൾ ആശ്വസിപ്പിക്കാന്‍ രാജ്യസഭ എംപിയും നടനുമായ സുരേഷ് ഗോപി എത്തിയില്ലെന്ന വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് എം എ നിഷാദ്. തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിനെ പുകഴ്ത്തുന്ന കുറിപ്പില്‍ ആണ് നിഷാദ് സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനം നടത്തിയത്. തൃശ്ശൂർ എടുത്ത് പൊക്കാൻ നോക്കി നടു ഉളുക്കി എന്നാണ് നാട്ടുവർത്തമാനം എന്നും രക്ഷാ പ്രവർത്തനത്തിനിടയ്ക്ക് ജീവൻ ഹോമിച്ച ലിനുവിന്റെ അമ്മയെ ഒന്നു സ്വാന്തനിപ്പിക്കാമായിരുന്നു എന്നും നിഷാദ് കുറിച്ചു.
വാക്കിലല്ല പ്രവർത്തിയിൽ ആണ് കാര്യം എന്ന് തെളിയിച്ച നഗരപിതാവ് പ്രശാന്തിന്റെ നേതൃത്വത്തിൽ വടക്ക് ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്കായി നാൽപ്പതാമത്തെ ലോഡും കേറ്റി ലോറി പോയി കഴിഞ്ഞു. പ്രശാന്തിനെ പുകഴ്ത്തുന്നതിനോടൊപ്പം ഒപ്പം സുരേഷ് ഗോപിയുടെ ചിത്രങ്ങളിലെ ഡയലോഗുകൾ വെച്ച് അദ്ദേഹത്തിനിട്ട് ഒന്ന് കൊള്ളിക്കുകയും ചെയ്യുന്നുണ്ട് നിഷാദ്. ലിനുവിന്റെ അമ്മയെ മോഹൻലാലും മമ്മൂട്ടിയും വിളിച്ചുവെന്നും ജയസൂര്യ വരെ അഞ്ച് ലക്ഷം രൂപ കൊടുത്തു എന്നും സുരേഷ് ഗോപിക്ക് വെറുതെ ഒന്ന് വിളിക്കുക എങ്കിലും ചെയ്യാമായിരുന്നു എന്നും നിഷാദ് ഓർമ്മപ്പെടുത്തുന്നു.