മാറിവരുന്ന കാലഘട്ടത്തിൽ മലയാളി ഏറ്റവുമധികം മാറിയിരിക്കുന്നത് അവരുടെ ഭക്ഷണരീതികളിൽ കൂടിയുമാണ്. കിട്ടുന്നത് തിന്നിരുന്ന മലയാളി തിന്നാൻ കിട്ടുന്നത് തേടി പോകുന്ന കാലമാണിത്. മനസ്സ് നിറക്കുന്ന രുചിഭേദങ്ങൾ തേടി സഞ്ചരിക്കുന്ന ഇന്നത്തെ മലയാളിക്ക് മുന്നിൽ തീർച്ചയായും ചർച്ചക്ക് എടുത്തു വെക്കേണ്ട ചില കാര്യങ്ങൾ എടുത്തു കാട്ടുകയാണ് കണ്ണൻ താമരക്കുളം ജയറാമിനൊപ്പം നാലാം വട്ടം ഒന്നിക്കുന്ന പട്ടാഭിരാമൻ എന്ന ചിത്രം. ജയറാമിനെ പ്രേക്ഷകർ കാണാൻ കൊതിക്കുന്നൊരാ കുടുംബപ്രേക്ഷകരുടെ നായകൻ എന്ന ഒരു ഇമേജിന്റെ തിരിച്ചു വരവിനൊപ്പം ജയറാമിന്റെ സ്വതസിദ്ധമായ നർമമുഹൂർത്ഥങ്ങളും കോർത്തിണക്കിയ ചിത്രം ഒരു പക്ഷേ മലയാളത്തിൽ ഇതേവരെ അത്രയധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത ഭക്ഷണത്തിലെ മാരകമായ മായം ചേർക്കൽ എന്ന അപകടത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. തീർത്തും സാമൂഹിക പ്രാധാന്യം ഉള്ളൊരു വിഷയം പ്രേക്ഷകരിലേക്ക് രസകരമായ സന്ദർഭങ്ങളിലൂടെ എത്തിച്ചിരിക്കുകയാണ് കണ്ണൻ താമരക്കുളം എന്ന സംവിധായകൻ.
ഭക്ഷണത്തിൽ മായം ചേർക്കുക എന്ന പ്രവൃത്തിയോട് എന്നും കടുത്ത വിരോധമുള്ള വ്യക്തിയാണ് പട്ടാഭിരാമൻ എന്ന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ. എതിർപ്പുള്ളത് തുറന്ന് പറയുന്നത് കൊണ്ട് ശത്രുക്കൾ ഏറെയാണ്. അതിനാൽ തന്നെ ഒരിടത്തും സ്ഥിരം നിൽക്കുവാനും അയാൾക്ക് കഴിയുന്നില്ല. ഏറ്റവും സ്ഥലം മാറ്റം കിട്ടി പട്ടാഭിരാമൻ എത്തിയിരിക്കുന്നത് തലസ്ഥാന നഗരിയിലേക്കാണ്. വത്സൻ, ഷുക്കൂർ, സുനി എന്നിങ്ങനെ പൊട്ടിച്ചിരിപ്പിക്കുന്ന സഹപ്രവർത്തകരും തനൂജ, വിനീത എന്നീ സ്ത്രീകളും പട്ടാഭിരാമന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നു. ഭക്ഷണത്തിൽ മായം ചേർക്കുന്നതിനോടുള്ള പട്ടാഭിരാമന്റെ കനത്ത എതിർപ്പ് തലസ്ഥാനനഗരിയിലെ പട്ടാഭിരാമന്റെ ജീവിതത്തെ ആകെ മാറ്റുന്നു. ആ മാറ്റങ്ങളെ പട്ടാഭിരാമൻ എങ്ങനെ ഉൾക്കൊള്ളുന്നു, എങ്ങനെ അതിജീവിക്കുന്നു എന്ന കാര്യങ്ങൾ കൂടിയാണ് ചിരിപ്പിച്ചും ചിന്തിപ്പിച്ചും പട്ടാഭിരാമൻ എന്ന ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
ചുണ്ടിൽ ഒരു ചിരിയോടെ ആസ്വദിക്കാവുന്ന രുചികരമായൊരു വിഭവം പോലെ ആകർഷകമാണ് പട്ടാഭിരാമൻ എന്ന ചിത്രം. സ്വതസിദ്ധമായ രീതിയിൽ പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള ജയറാമിന്റെ മികവ് വീണ്ടും ദൃശ്യമായ ചിത്രത്തിൽ തിരക്കഥ ആവശ്യപ്പെടുന്ന ഒരു ഗൗരവവും അദ്ദേഹത്തിന്റെ കഥാപാത്രം ആർജ്ജിച്ചെടുക്കുന്നുണ്ട്. പ്രേക്ഷകർ ജയറാം എന്ന നടനെ കാണാൻ കൊതിക്കുന്നതും ഇത്തരം വേഷങ്ങളിലാണ്. ഹരീഷ് കണാരൻ, ധർമജൻ, ബൈജു, പ്രേംകുമാർ, രമേഷ് പിഷാരടി എന്നിവരെല്ലാം ചിരിപ്പിക്കുന്ന കാര്യത്തിൽ മുന്നിട്ട് തന്നെ നിന്നു. ടിവി പേഴ്സണാലിറ്റി തനൂജയായി മിയ തിളങ്ങിയപ്പോൾ വിനീതയായി ജയറാമിനൊപ്പം വീണ്ടും മറ്റൊരു മികച്ച പ്രകടനമാണ് ഷീലു അബ്രഹാം കാഴ്ച്ച വെച്ചത്.
പ്രേക്ഷകന്റെ ആസ്വാദനത്തെ ആഹ്ലാദമാക്കുന്ന ഒരുപാട് ചേരുവകൾ ഒത്തിണങ്ങിയ തിരക്കഥ ദിനേശ് പള്ളത്ത് ഒരുക്കിയപ്പോൾ അതിന് മനോഹരമായ കാഴ്ചകൾ പകർന്നേകിയ രവി ചന്ദ്രന്റെ ഛായാഗ്രഹണവും എം ജയചന്ദ്രന്റെ സംഗീതവും പട്ടാഭിരാമനെ സുന്ദരനാക്കുന്നു. രഞ്ജിത് കെ ആറിന്റെ എഡിറ്റിംഗ് ചിത്രത്തെ കൂടുതൽ മിഴിവാർന്നതാക്കി. വലിയൊരു സാമൂഹ്യ വിപത്തിലേക്ക് കൈ ചൂണ്ടുന്ന പട്ടാഭിരാമൻ ചിരിപ്പിക്കുന്നതിനോടൊപ്പം ചിന്തിക്കാനും ഏറെ നൽകുന്നുണ്ട്. മടിക്കാതെ ടിക്കറ്റ് എടുക്കാവുന്ന ചിത്രം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…