സിനിമാജീവിതത്തിലും കരിയറിലും താൻ ഏറ്റവും അധികം വിഷമിച്ച സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സാന്ദ്ര തോമസ്. മൂവി വേൾഡ് മീഡിയ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഓം ശാന്തി ഓശാന എന്ന സിനിമയിൽ നിന്നും താൻ ഔട്ട് ആയതിനെക്കുറിച്ച് സാന്ദ്ര തുറന്നു പറഞ്ഞത്. കരിയറിൽ ഏറ്റവും വിഷമിപ്പിച്ച സംഭവമായിരുന്നു തന്റെ കൈയിൽ നിന്നും ഒരു സിനിമ തട്ടിയെടുത്ത് കൊണ്ടു പോയത്.
കുഞ്ഞിനെ പോലെ സ്നേഹിച്ച് വളർത്തി വലുതാക്കിയ സിനിമ ആയിരുന്നു ഓം ശാന്തി ഓശാന. അന്നത് കൈയിൽ നിന്ന് പോയപ്പോൾ ഭയങ്കര വിഷമമുള്ള കാര്യമായിരുന്നു. കാരണം, പേഴ്സണലി ഫേവറിറ്റ് ആയിരുന്ന സിനിമ ആയിരുന്നു അത്. നടന്റെ പേരിലാണ് സിനിമ മാറിപ്പോയത്. പുള്ളിക്ക് ചെറിയ ബാനറിൽ ചെയ്യാൻ താൽപര്യമില്ലെന്നാണ് പറഞ്ഞത്. എന്ന് സക്കറിയയുടെ ഗർഭിണികൾ പോലുള്ള ചെറിയ സിനിമകളാണ് ചെയ്യുന്നത്. സാന്ദ്രയ്ക്ക് എന്താണ് വേണ്ടതെന്ന് അവർ ചോദിച്ചു.
ഇവർ പൈസയുടെ കണക്കൊക്കെ പറഞ്ഞപ്പോൾ എനിക്ക് വേണ്ടത് മാപ്പ് ആണെന്ന് ഞാൻ പറഞ്ഞു. ഒരു അപ്പോളജി ലെറ്റര്‍ തന്നാല്‍ സമാധാനമാവുമോ എന്ന് ബി ഉണ്ണികൃഷ്ണന് ചോദിച്ചു. അത് മതിയെന്ന് പറഞ്ഞു. അവര്‍ക്കൊക്കെ അത്ഭുതമായിരുന്നു. പ്രൊഡ്യൂസറെ പറ്റിച്ച് ഇത്രയും പൈസ ചിലവാക്കിച്ചിട്ട് എന്നോട് പറയാതെ പോയപ്പോള്‍ 25 ലക്ഷം രൂപ നഷ്ട പരിഹാരം കൊടുക്കണമെന്ന് വാദിക്കുമ്പോഴാണ് ഞാന്‍ പറയുന്നത് എനിക്ക് അപ്പോളജി ലെറ്റര്‍ എന്ന്. സംവിധായകന് ജൂഡ് ആന്റണിയും തിരക്കഥാകൃത്ത് മിഥുന് മാനുവല്‍ തോമസും മാപ്പ് എഴുതി തന്നു. അത് താൻ ഫ്രൈഡേ ഫിലിം ഹൗസിൽ കൊണ്ടു പോയി ഫ്രയിം ചെയ്തു വെച്ചു.