നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒരുമിച്ച ചിത്രം ‘ഭീഷ്മ പർവ’ത്തിന് തിയറ്ററുകളിൽ വമ്പൻ വരവേൽപ്പാണ്. നിറഞ്ഞ സദസുകളിൽ ചിത്രം പ്രദർശനം തുരുകയാണ്. സിനിമയിലെ മൈക്കിളപ്പനും പിള്ളാരും ഒക്കെ ചർച്ചയായതിന് ഒപ്പം ചർച്ച ചെയ്യപ്പെട്ട ഒന്നാണ് അതിൽ മമ്മൂട്ടിയുടെ കഥാപാത്രം ഉപയോഗിക്കുന്ന ലാൻഡ് ക്രൂസർ കാർ. KCF 7733 എന്ന നമ്പറുമായി ആ വാഹനം ഓടിക്കയറിയത് പ്രേക്ഷകരുടെ നെഞ്ചിലേക്ക് ആയിരുന്നു. സിനിമ കണ്ടിറങ്ങിയാലും പ്രേക്ഷകരുടെ മനസിൽ മായാതെ നിൽക്കുകയാണ് ആ വാഹനം.
എന്നാൽ, മൈക്കിളപ്പന്റെ ഈ ലാൻഡ് ക്രൂസറിന് ഒരു വലിയ കഥ പറയാനുണ്ട്. കോഴിക്കോട് സ്വദേശിയായ അശ്വിൻ ആണ് ഈ വാഹനത്തിന്റെ ഉടമസ്ഥൻ. വാഹനത്തെക്കുറിച്ച് ഒരു സിനിമാക്കഥയേക്കാൾ വലിയ കഥയാണ് അശ്വിന് പറയാനുള്ളത്. ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന വാഹനം 1983 മോഡൽ ലാൻസ് ക്രൂസറാണ്. റൈറ്റ് ഹാൻഡ് ഡ്രൈവ് ആയ വാഹനം സിംഗപ്പൂരിൽ നിന്ന് ഖത്തൽ വഴിയാണ് കേരളത്തിൽ എത്തിയത്. 2006ലാണ് അശ്വിൻ ഈ വാഹനം സ്വന്തമാക്കിയത്. അതിനു ശേഷം KL 11 J 7733 എന്ന നമ്പറിൽ അശ്വിൻ തന്നെയാണ് ഈ വാഹനം ഉപയോഗിച്ചത്. ഇതിനു മുമ്പ് സിനിമകൾക്കൊന്നും വാഹനം കൊടുത്തിട്ടില്ല. എന്നാൽ, മമ്മൂട്ടി – അമൽ നീരദ് ചിത്രത്തിന് വാഹനം നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അശ്വിൻ പറഞ്ഞു. മമ്മൂട്ടിയും സൗബിനുമാണ് ഈ വാഹനം ചിത്രത്തിൽ ഓടിച്ചത്. എഞ്ചിനോ മറ്റു ഘടകങ്ങൾക്കോ പണി വന്നാൽ നന്നാക്കാൻ നല്ല ബുദ്ധിമുട്ടാണെന്നും അതുകൊണ്ടു തന്നെ അധികം ആർക്കും വാഹനം ഓടിക്കാൻ കൊടുക്കാറില്ലെന്നും അശ്വിൻ വ്യക്തമാക്കി.
View this post on Instagram
വാഹനത്തിന്റെ ഈ പതിപ്പ് വളരെ കുറച്ച് മാത്രമേ നിർമിക്കപ്പെട്ടിട്ടുള്ളൂ. അതുകൊണ്ടു തന്നെ വാഹനം കേടായാൽ പാർട്സുകൾ കിട്ടാൻ വളരെ പ്രയാസമാണ്. 2012ൽ എഞ്ചിൻ പണി വന്നതിന് ശേഷം 2017ലാണ് പാർട്സ് എല്ലാം ലഭിച്ച് വാഹനം വീണ്ടും റണ്ണിങ്ങ് കണ്ടീഷൻ ആയത്. വാഹനത്തിന്റെ പണി മുഴുവൻ കഴിഞ്ഞിട്ടും എഞ്ചിന്റെ ഒരു ഘടകം കിട്ടാൻ ഏറെ ബുദ്ധിമുട്ടി. കമ്പനിയെ സമീപിച്ചിട്ടും ഫലമുണ്ടായില്ല. ഡൽഹിയിൽ അന്വേഷിച്ചപ്പോൾ അവിടെയും ഇല്ല. തുടർന്ന് വാഹനത്തോടുള്ള തന്റെ താൽപര്യം മനസിലാക്കിയ വർക് ഷോപ്പ് ഉടമ പൊളിച്ച വാഹനത്തിലെ പാർട്സ് പാകിസ്ഥാനിൽ നിന്ന് ഇവിടേക്ക് എത്തിക്കുകയായിരുന്നെന്നും അശ്വിൻ പറയുന്നു.
View this post on Instagram
View this post on Instagram