നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് വച്ചു നല്‍കാനുള്ള ജയസൂര്യയുടെ ഭവനപദ്ധതിയായ സ്നേഹക്കൂടിന്റെ നേതൃത്വത്തിൽ വീണ്ടും വീടൊരുങ്ങി. മുളന്തുരുത്തിയിൽ ആണ് ഇത്തവണ സ്നേഹക്കൂട് ഉയർന്നത്. നാലംഗം അടങ്ങുന്ന കുടുംബത്തിനാണ് ഇത്തവണ വീട് ഒരുങ്ങിയത്. സ്നേഹക്കൂട് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന രണ്ടാമത്തെ വീട് കൂടിയാണിത്. കൊച്ചി മുളന്തുരുത്തി കാരിക്കോട് സ്വദേശികളായ കണ്ണന് സരസ്വതി ദമ്പതികള്‍ക്കാണ് ഇത്തവണ വീടൊരുങ്ങിയത്.
ഇക്കുറി ജയസൂര്യ നേരിടെത്തിയാണ് കുടുംബത്തിന് വീടിന്റെ താക്കോൽ കൈമാറിയത്. സ്വന്തമായി ഭൂമിയുള്ളവര്‍ക്കും എന്നാൽ സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്തവർക്കും ആണ് ജയസൂര്യയുടെ നേതൃത്വത്തിൽ ഉള്ള സ്വപ്നകൂട് വീട് നിർമ്മിച്ച് നൽകുക. പ്രളയകാലത്ത് വീടു നഷ്ടപ്പെട്ടവര്‍ക്ക് കുറഞ്ഞ ചെലവില്‍ വീട് നിര്‍മിച്ചു നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ ന്യൂറ പാനല്‍ എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചിയാണ് ഇവരുടെ ആസ്ഥാനം.
തകരം മേഞ്ഞ ഒറ്റമുറി വീട്ടിലായിരുന്നു മുളന്തുരുത്തി കാരിക്കോട്ടെ സരസ്വതിയും കണ്ണനും രണ്ടു മക്കളുമടങ്ങുന്ന കുടുംബം. മഹാമാരിയുടെ കാലത്ത് പ്രതീക്ഷയുടെ വെളിച്ചവുമായി നടൻ ജയസൂര്യ കടന്നുവന്നത് അപ്രതീക്ഷിതമായിട്ടായിരുന്നു. അങ്ങനെ ഈ കൊറോണകാലത്ത് തന്നെ ഇവർക്കുള്ള വീട് ഒരുങ്ങുകയായിരുന്നു.