തമിഴ് നാട്ടിൽ സിനിമ താരങ്ങൾ അവർക്ക് വെറും അഭിനേതാക്കൾ മാത്രമല്ല മറിച്ച് അവർക്ക് താരാരാധന വളരെ കൂടുതലാണ്, ചില സന്ദർഭങ്ങളിൽ ഈ ആരാധന അതിര് കടക്കാറുള്ളത് അവിടുത്തെ നിത്യ കാഴ്ചയാണ്. ഇപ്പോൾ തമിഴ് നാട്ടിൽ പുതിയ ഒരു ചർച്ച നടക്കുകായണ് അതിനു കാരണം ഇലക്ഷൻ അടുത്തുവരുന്ന ഈ സാഹചര്യത്തിൽ അടുത്ത മുഖ്യ മന്ത്രി ആരാകുമെന്ന അതിരു കടന്ന ആകാംഷയാണ്. ഇപ്പോൾ എല്ലാ രാഷ്ട്രീയ പാർട്ടികളെയു ഞെട്ടിച്ചുകൊണ്ട് നടൻ വിജയിയുടെ പുതിയ ചില പോസ്റ്ററുകൾ തമിഴ് നാട്ടിൽ വിവാദമാകുകയാണ്..
സിനിമ മേഖലയിൽ നിന്നും നിരവധിപേരാണ് തമിഴ് നാട്ടിൽ ജനപ്രതിനിധികൾ ആയിരിക്കുന്നത്. നടൻ ശരത്ത് കുമാർ, വിജയ കാന്ത്, കമല ഹാസൻ, നടിമാരായ റോജ, രമ്യ, നഗ്മ, അങ്ങനെ നീളുന്നു… ഇപ്പോൾ തമിഴ്നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉള്‍പാര്‍ട്ടി പോരുകള്‍ സജീവമായിരിക്കെ നടന് വിജയിനെ മുഖ്യമന്ത്രിയായി ചിത്രീകരിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് മറ്റു പാര്‍ട്ടികള്‍ക്ക് തലവേദനയാകുന്നു. വിജയിനെ എം.ജി.ആറായും ഭാര്യ സംഗീതയെ ജയലളിതയായുമാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. മധുര, സേലം, രാമനാഥപുരം എന്നിവിടങ്ങളിലായാണ് പോസ്റ്ററുകള്‍ ഏറെയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വിജയിയുടെ കഴിഞ്ഞ ചിത്രങ്ങളിൽ ചില രാഷ്ട്രീയ പരാമർശങ്ങൾ ഉണ്ടായതിനെ തുടർന്ന് നിരവധി പ്രശ്നങ്ങൾ അദ്ദേഹം നേരിട്ടിരുന്നു, രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന സൂചന നല്‍കിയിരുന്നു. മെര്‍സല്‍ സിനിമയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ജി.എസ്.ടി ഉള്‍പ്പെടെയുള്ള പല നയങ്ങളെയും ശക്തിയുക്തം എതിര്‍ത്തതോടെ വന്‍ വിവാദങ്ങളാണ് വിജയിനെ കാത്തിരുന്നത്. ഇതൊക്കെ വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നേയുള്ള സൂചനകളായാണ് ആരാധകര്‍ ഏറ്റെടുത്തത്. എന്നാല്‍, പോസ്റ്റര്‍ വിവാദത്തില്‍ വിജയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണം ഒന്നും ഉണ്ടായിട്ടില്ല.