നിരവധി വിവാദങ്ങൾക്ക് ശേഷമാണ് ബോളിവുഡ് ചിത്രം ‘പി എം മോദി’ തിയേറ്ററുകളിലെത്തിയത്. ചിത്രം കാണുവാൻ തിയേറ്ററുകളിൽ ആളില്ല എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വലിയ വിജയം നേടിയതിനാൽ ഈ ചിത്രം കൂടുതൽ വാർത്താ പ്രാധാന്യം നേടും എന്നായിരുന്നു അണിയറ പ്രവർത്തകർ വിശ്വസിച്ചിരുന്നത്. പക്ഷേ റിലീസ് ദിവസമായിട്ടും തിയേറ്ററിൽ സിനിമ കാണാൻ തിരക്കില്ലെന്നും ആളുകൾ എത്തുന്നില്ലെന്നും ആണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം വരും ദിവസങ്ങളിൽ സിനിമ കാണുവാൻ തീയേറ്ററുകളിൽ തിരക്കുകൾ ഉണ്ടാവുമെന്നും ആളുകൾ എത്തുമെന്നും ഒരു വിഭാഗമാളുകൾ വാദിക്കുന്നുണ്ട്.
ചിത്രം തിരഞ്ഞെടുപ്പിനു മുൻപ് റിലീസ് ചെയ്യാനായിരുന്നു അണിയറ പ്രവർത്തകരുടെ തീരുമാനം. എന്നാൽ അങ്ങനെ ചിത്രം ഇറക്കുന്നത് ബിജെപിയുടെ അജണ്ട ആണെന്ന ആരോപണം പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയതോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുകയും റിലീസ് നീട്ടി വയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു.പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജീവിതകഥയെ ആസ്പദമാക്കിയുള്ള ചിത്രമാണ് പി എം നരേന്ദ്രമോഡി.വിവേക് ഒബ്റോയ് ആണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.ഒമുങ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലഘട്ടമടക്കം പ്രതിപാദിക്കുന്നതാണ് ചിത്രം.