മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 45-ആമത്തെ ചിത്രമാണ് മരക്കാർ.മരക്കാരുടെ ജീവിതം പറയുന്ന ബ്രഹ്മാണ്ഡ ചിത്രമാണിത്.
100 കോടി മുതൽമുടക്കിൽ 120 ദിവസം കൊണ്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. കടലിനടിയിൽ ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഷൂട്ട് ചെയ്തിരിക്കുന്നു എന്ന വിവരങ്ങൾ ഇപ്പോൾ പുറത്തു വരികയാണ്.അണ്ടര്‍ വാട്ടര്‍ ഫൈറ്റ് സീനുകള്‍ വളരെ റിസ്ക് എടുത്താണ് ചിത്രീകരിച്ചിരിക്കുന്നത്.ഏറെനേരം കടലിനടിയിൽ ശ്വാസമടക്കിപ്പിടിച്ച് മോഹൻലാൽ സംഘട്ടനരംഗങ്ങൾ ചെയ്തിട്ടുണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലെ പടുകൂറ്റന്‍ ലൊക്കേഷന്‍ സെറ്റില്‍ കടലായി തോന്നിക്കുന്ന വാട്ടർ ടാങ്കുകൾ ഒരുക്കിയിരുന്നു.
സാബു സിറിൽ ആണ് ഇത് രൂപകല്പന ചെയ്തത്. അഞ്ചു തവണ ദേശീയ അവാർഡ് നേടിയ കലാ സംവിധായകനാണ് അദ്ദേഹം. ചിത്രത്തിലെ ഭൂരിഭാഗം രംഗങ്ങളും ഹൈദരാബാദിലെ ഫിലിം സിറ്റിയിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. മരയ്ക്കാർ:അറബിക്കടലിലെ സിംഹം എന്ന ചിത്രം നിർമ്മാണം ചെയ്തിരിക്കുന്നത് ആശിർവാദ് സിനിമാസാണ്. ആശിർവാദ് സിനിമാസിനോടൊപ്പം കോൺഫിഡൻസ് ഗ്രൂപ്പും നിർമ്മാണത്തിൽ പങ്കാളിയായി ഉണ്ട്.