മമ്മൂട്ടി ആരാധകരുടെ കഥ പറയുന്ന ഇക്കയുടെ ശകടം എന്ന സിനിമയുടെ മൂന്നാമത്തെ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയമായിരിക്കുകയാണ്. മോഹൻലാലിനെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ തയ്യാറാക്കിയ ടീസറിനെതിരെ ജനരോഷം അലയടിക്കുകയാണ്. സോഹൻലാൽ എന്ന പേരാണ് പലപ്പോഴും മോഹൻലാലിനെ ഉദേശിച്ചുകൊണ്ട് ടീസറിൽ ആവർത്തിച്ചാവർത്തിച്ചു പറയുന്നത്. ഒരു സിനിമയ്ക്ക് വേണ്ടി മറ്റൊരു താരത്തെ കളിയാക്കുന്ന ഈ പ്രവണതയ്ക്കെതിരെ സോഷ്യൽ മീഡിയ മുഴുവനും ചിത്രത്തെക്കുറിച്ചും സംവിധായകനെ കുറിച്ചും വിമർശനങ്ങൾ ഉയർത്തുന്നത്. എന്നാൽ മോഹൻലാലിനെയല്ല, മോഹൻലാലിനെ പരാമർശിച്ച ചില സിനിമകളെയാണ് ടീസർ കളിയാക്കാൻ ഉദ്ദേശിച്ചത് എന്ന് ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ് ഇക്കയുടെ ശകടം സിനിമയുടെ അണിയറ പ്രവർത്തകർ.
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:
വിവാദങ്ങൾ ഇവിടെ മതിയാക്കാം . വിവാദമായ സീനിന്റെ പൂർണ്ണ രൂപം താഴെ ഉടനെ അപ് ലോഡ് ചെയ്യുന്നതാണ്. ഒരു നടനെയും ആക്ഷേപിക്കാൻ ഞങ്ങൾ മുതിർന്നിട്ടില്ല. സ്പൂഫ് ജോണർ ഉള്ളതുകൊണ്ട് ചില സിനിമകളെ വിമർശിച്ചിട്ടുണ്ട്.ഇത് വിവാദമാക്കാൻ ചിലർ ശ്രമിക്കുന്നു. കാരണം ഇതിൽ പ്രതിപാതിക്കുന്നത് അവരെ പറ്റിയാണ്.ഇന്നല്ലെ ഞങ്ങൾ കേട്ട തെറി വിളികൾക്ക് ഞങ്ങൾക്ക് പരാതയില്ല.
കാരണം
സത്യവും വെളിച്ചവും ഒരുപ്പോലെയാണ്. മറച്ചു പിടിക്കാം.. വളച്ചൊടിക്കാം.. പക്ഷെ ഒരുനാൾ ഒരിടത് അത് പുറത്ത് വരും.
തെറ്റിധാരണകൾ നമ്മുക്ക് മാറ്റാം.’