പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫർ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്.മലയാള സിനിമയിലെ ബോക്സ് ഓഫീസ്- തിയേറ്റർ റൺ റെക്കോർഡുകളിൽ ഏകദേശം മുഴുവൻ റെക്കോർഡുകളും തന്റെ കൈപ്പിടിയിൽ ആക്കിയ ആളാണ് മോഹൻലാൽ.കേരളത്തിൽനിന്ന് ആയാലും ഇന്ത്യയിൽനിന്ന് ആയാലും ഇന്ത്യക്ക് വെളിയിൽ നിന്നായാലും ആരേയും അമ്പരപ്പിക്കുന്ന കളക്ഷനാണ് ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്.
ചിത്രത്തിൽ ഏതെങ്കിലുമൊരു രംഗത്തിന് 2 അഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ലൂസിഫറിലെ ഐറ്റം ഡാൻസിന് മാത്രമാണ് .ചിലർ ആ രംഗം അനിവാര്യമാണെന്ന് പറയുമ്പോൾ മറ്റു ചിലരാകട്ടെ അനാവശ്യമായി കുത്തിക്കയറ്റി രംഗം മാത്രമാണ് ഡാൻസ് ബാറിൽ ഡാൻസ് എന്ന് വാദിക്കുന്നു.ഇതിൽ വ്യക്തമായ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ പൃഥ്വിരാജ്. ഗ്ലാമറസ് വേഷം ധരിച്ച് ഡാൻസ് കളിക്കുന്നത് എങ്ങനെ സ്ത്രീവിരുദ്ധത ആകുന്നു എന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. മുംബൈയിലെ ഒരു ഡാൻസ് ബാറിൽ നടക്കുന്ന കാര്യങ്ങളെ എങ്ങനെ സ്ത്രീ വിരുദ്ധതയായി ഇവർ ചൂണ്ടിക്കാട്ടുന്നു, പൃഥ്വിരാജ് ചോദിക്കുന്നു. ഞാൻ അവിടെ ഒരു ഐറ്റം ഡാൻസ് വെക്കുന്നതിനു പകരം ഒരു ഓട്ടം തുള്ളൽ വെച്ചാൽ എങ്ങനെ ഉണ്ടാകും എന്നും പൃഥ്വിരാജ് തമാശരൂപേണ ചോദിക്കുന്നു ചിത്രം കഴിഞ്ഞ പതിനാറാം തീയതി മുതൽ ആമസോൺ പ്രൈമിൽ ലഭ്യമാണ്. ഓൺലൈൻ സ്ട്രീമിംഗ് ആരംഭിച്ചെങ്കിലും തിയേറ്ററിലും ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് ലൂസിഫർ.