മലയാള സിനിമയുടെ എക്കാലത്തെയും വലിയ നടന തിലകത്തിന് ഇന്ന് പിറന്നാൾ മംഗളങ്ങൾ.വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി പത്തനംതിട്ടയിലെ ഇലന്തൂരുള്ള വീട്ടിൽ ജനിച്ച ഈ താരരാജാവ് 59 ആം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടൻറെ പിറന്നാൾ എക്കാലവും ഓർത്തുവെക്കാൻ പാകത്തിന് അവിസ്മരണീയമാക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് ലോകമെമ്പാടുമുള്ള ലാലേട്ടൻ ആരാധകർ.
തിരനോട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാൽ വച്ച മോഹൻലാൽ വിശ്വനാഥന് പിന്നീടൊരിക്കൽ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല
ഏറ്റവും ഒടുവിൽ അവരുടെ എമ്പുരാനായി ലൂസിഫറിൽ അവതരിച്ചപ്പോൾ ആ മാറ്റിന് ഒരു കുറവുമില്ലായിരുന്നു.രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളടക്കം ഈ പ്രതിഭയെ തേടിയെത്തിയിട്ടുണ്ട്. തുടര്ന്ന് ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001 ൽ അദ്ദേഹത്തിന് പത്മശ്രീയും ഈ വർഷം അദ്ദേഹത്തിന് പദ്മഭൂഷനും നൽകി രാജ്യം ആദരിച്ചു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിയിൽ നിന്നും തൃശൂരുകാരനായ ഇട്ടിമാണിയായി മാറാനുള്ള തയ്യാറെടുപ്പിലാണ് മോഹൻലാലിനൊപ്പം. ലാലേട്ടന്റെ വരുംകാല സിനിമകൾക്കും അദ്ദേഹത്തിൻറെ ജീവിതത്തിന് എല്ലാവിധ ആശംസകളും നേരുന്നതിനോടൊപ്പം അദ്ദേഹത്തിന് നല്ലൊരു ജന്മദിനവും ആശംസിക്കുന്നു.