1995-ൽ സംഗീത് ശിവൻ സംവിധാനം ചെയ്ത ചിത്രമാണ് നിർണയം. മലയാളത്തിലെ ടൈംലസ് ക്ലാസിക്കുകളിൽ ഉൾപ്പെടുത്തുവാൻ കഴിയുന്ന ചിത്രങ്ങളിലൊന്നാണ് നിർണയം. ചിത്രത്തെ സംബന്ധിച്ച പുതിയ ഒരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായകൻ.നിർണ്ണയത്തിലെ ഡോക്ടർ റോയ് എന്ന മോഹൻലാൽ കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഒന്നാണ്. എന്നാൽ സിനിമയ്ക്ക് വേണ്ടി ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ ആയിരുന്നുവെന്നും എന്നാൽ അദ്ദേഹത്തിന്റെ തിരക്ക് മൂലം ആ ചിത്രത്തിലേക്ക് എത്തിച്ചേരുവാൻ സാധിച്ചില്ല എന്നും സംവിധായകൻ പറയുന്നു. മമ്മൂട്ടിക്ക് പകരം മോഹൻലാൽ ചിത്രത്തിലേക്ക് എത്തിയപ്പോൾ സംഭാഷണങ്ങളും രംഗങ്ങളും കുറച്ച് പൊളിച്ചെഴുതുകയും ഹ്യൂമറും പ്രണയവും കൂട്ടിച്ചേർക്കുകയും ചെയ്തു.
സിനിമ പുറത്തിറങ്ങിയ ഉടൻ ആദ്യം വിളിച്ചത് മമ്മൂട്ടി ആണെന്നും സിനിമ വളരെ നന്നായിട്ടുണ്ട് അതിന് ചേർന്നത് മോഹൻലാൽ തന്നെയാണെന്ന് അദ്ദേഹം പറയുകയും ചെയ്തു. പക്ഷേ തിരക്കഥ മാറ്റിയ വിവരം ഒന്നും മമ്മൂട്ടിക്ക് അറിയില്ലല്ലോ എന്നുകൂടി സംവിധായകൻ കൂട്ടിച്ചേർക്കുന്നു. സിനിമയിലെ ഓപ്പറേഷൻ രംഗങ്ങളിലൊക്കെ മുഖത്തേക്കാൾ കൂടുതൽ കൈകളായിരുന്നു കാണിച്ചിരുന്നത് മോഹൻലാലിന്റെ കൈകളുടെ ചലനം ഒരു ഡോക്ടറിന്റെ പോലെ തന്നെ ആയിരുന്നു എന്നും അത് തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്നും സംവിധായകൻ പങ്കുവെക്കുന്നു. ഒരിക്കലും സംവിധായകരെ സമ്മർദ്ദത്തിലാക്കാത്ത ഒരു നടനാണ് മോഹൻലാൽ എന്നും അത് ആദ്യചിത്രമായ യോഗയിലൂടെ തന്നെ തനിക്ക് മനസ്സിലായതാണെന്നും സംവിധായകൻ പറയുന്നു.