ഒറ്റദിവസം കൊണ്ട് മലയാളികള്‍ ഏറ്റെടുത്തതായിരുന്നു ഹാനാന്റെ ജീവിത്കഥ. ജീവിത പ്രതിസന്ധികളെ മറികടക്കാന്‍ കൊച്ചി തമ്മനം മാര്‍ക്കറ്റില്‍ മീന്‍വില്‍പ്പന നടത്തിയ പെണ്‍കുട്ടിയുടെ കഥ മലയാളികള്‍ നെഞ്ചോട് ചേര്‍ക്കുകയായിരുന്നു. ഇന്നലെ സോഷ്യല്‍ മീഡിയിയില്‍ ഹനാന്റെ ജീവിതകഥ ഷെയര്‍ചെയ്തത് ആയിരങ്ങളായിരുന്നു.
വാര്ത്തഹിറ്റായതിനോടൊപ്പം ചിലര്‍ സംശയങ്ങളുമായും രംഗത്ത് എത്തിയിരുന്നു. ഹനാന്റെ മീന്‍കച്ചവടം സിനിമാ പ്രമോഷന് വേണ്ടിയാണെന്നായിരുന്നു ചിലരുടെ ആരോപണം.
ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ മണികണ്ഠൻ . ഫേസ്ബുക്കിൽ കൂടിയായിരുന്നു താരത്തിന്റെ പ്രതികരണം.
പോസ്റ്റ് ചുവടെ :
സ്വന്തം അദ്വാനത്തിലൂടെ ജീവിക്കാനും പഠിക്കാനും ശ്രമിക്കുന്ന ഹനാൻ എന്ന പെൺകുട്ടിയുടെ മനസ്സിനെ ഞാൻ അംഗീകരിക്കുന്നു . എന്റെ ജീവിതം തുടങ്ങിയ ചമ്പക്കര മത്സ്യ മാർക്കറ്റിൽ ഞാൻ എന്റെ കൂട്ടുകാരോട് അനേഷിച്ചപ്പോൾ സംഭവം സത്യം ആണ്. കഴിഞ്ഞ 3 ദിവസം ആയി മീൻ എടുക്കാൻ വേണ്ടി ഈ പെൺകുട്ടി ചമ്പക്കര മത്സ്യ മാർക്കറ്റിൽ വരാറുണ്ട്, കണ്ടവരും ഉണ്ട് . പിന്നെ അരുൺ ഗോപി – പ്രണവ് മോഹൻലാൽ ചിത്രത്തിന് ഇത്തരം ഒരു പ്രൊമോഷൻ ഇന്റെ ആവശ്യം ഉണ്ടെന്നു മലയാളികൾ ആരും വിശ്വസിക്കും എന്ന് എനിക്ക് തോനുന്നില്ല .
ഹനാൻ എന്ന പെൺകുട്ടിക്ക് എന്റെ എല്ലാവിധ ആശംസകളും