ഒരു സിനിമ സംവിധാനം ചെയ്യാൻ താൻ പ്ലാൻ ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കി നടൻ അലൻസിയാർ. ഇന്ദ്രന്‍സേട്ടനെയും സുരാജ് വെഞ്ഞാറമൂടിനേയും മമ്മൂക്കയേയും വെച്ചാണ് സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നതെന്നും അലൻസിയാർ വ്യക്തമാക്കി. എന്നാൽ, ഇതിന് ഇന്ദ്രൻസേട്ടൻ സമ്മതിക്കുമോയെന്ന് അറിയില്ലെന്നും അലൻസിയാർ പറഞ്ഞു. അലൻസിയാറിന്റെ സംശയത്തിന് തഗ് മറുപടിയുമായി സുരാജ് വെഞ്ഞാറമൂടും എത്തി. ഇന്ദ്രന്സേട്ടന് അണ്ണന്റെ സ്വഭാവം അറിയാമെന്നാണ് സുരാജ് പറഞ്ഞത്. അതേസമയം, സംവിധാനമെന്ന ഒരു ആഗ്രഹവും തനിക്കില്ലെന്നും ആക്റ്റിങാണ് ഇഷ്ടമെന്നും സുരാജ് വ്യക്തമാക്കി. ഹെവൻ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ താരങ്ങൾ പറഞ്ഞത്.
ഏറ്റവും അനുഗ്രഹിക്കപ്പെട്ട ജീവിതം ആക്ടേഴ്സിന്റേതാണെന്ന് അഭിമുഖത്തിൽ നടന് അലന്‍സിയര്‍ പറഞ്ഞു. ഐ എ എസുകാരനും മുഖ്യമന്ത്രിയായിട്ടും എത്ര വേഷങ്ങള്‍ വേണമെങ്കിലും അഭിനേതാക്കള്‍ക്ക് ചെയ്യാമെന്നും അത് ദൈവത്തിന്റെ അനുഗ്രഹമാണെന്നും അലന്‍സിയര്‍ പറഞ്ഞു. തങ്ങൾ അഭിനേതാക്കൾക്ക് എത്ര ജന്മമാണെന്ന് അറിയാമോയെന്നും സുരാജിന്റെ അച്ഛൻ പട്ടാളക്കാരനായിട്ട് നിന്ന കാർഗിലിൽ പട്ടാളക്കാരനായിട്ട് അഭിനയിക്കാൻ മകന് പറ്റി. അങ്ങനെ എന്തെല്ലാം വേഷങ്ങൾ കെട്ടാൻ പറ്റുമെന്നും ഏറ്റവും അനുഗ്രഹീതമായിട്ടുള്ള ലൈഫാണ് ഇതെന്നും അലൻസിയാർ പറഞ്ഞു.
വേഷപകര്ച്ചകള് ആടി, എല്ലാ വേഷങ്ങളിലും കയറിയിറങ്ങി അഭിനയിച്ചു പോകാം. ഐ എ എസുകാരൻ ആയിട്ടും മുഖ്യമന്ത്രിയായിട്ടും ഒക്കെ ആക്ടേഴ്സിന് അഭിനയിച്ചു പോകാം. അത് ദൈവം തന്ന ഏറ്റവും വലിയ അനുഗ്രഹമാണെന്നും അലന്‍സിയര്‍ പറഞ്ഞു. നവാഗതനായ ഉണ്ണി ഗോവിന്ദ്രാജ് സംവിധാനം ചെയ്ത ചിത്രം ജൂണ്‍ 17നാണ് റിലീസ് ചെയ്തത്. അഭിജ, ജാഫര്‍ ഇടുക്കി, ജോയ് മാത്യു, സുധീഷ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.