2015 ൽ നിവിൻ പോളി നായകനായി മൂന്നു നായികമാർ അണിനിരന്ന ചിത്രമായിരുന്നു പ്രേമം. 2015 ൽ പ്രേക്ഷകർ ഏറ്റെടുത്ത ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ചിത്രമായിരുന്നു അത്. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ദിവസം പ്രദർശിപ്പിച്ച ചിത്രം എന്ന റെക്കോർഡും പ്രേമം നേടിയെടുത്തിരുന്നു. പിന്നീട് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്തു. എന്നാൽ ഈ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുവാനുള്ള ഓഫർ തനിക്ക് വന്നിരുന്നുവെന്നും എന്നാൽ താൻ അത് വേണ്ടെന്നു വച്ചതാണെന്നും അൽഫോൺസ് പുത്രൻ ഇപ്പോൾ പറയുകയാണ്. ഇതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറാണ് ഈ ആവശ്യവുമായി തന്നെ സമീപിച്ചതെന്നും അൽഫോൻസ് പുത്രൻ പറഞ്ഞു. വരുൺ ധവാനെ നായകനാക്കി പ്രേമത്തിന്റെ ഹിന്ദി റീമേക്ക് താൻ തന്നെ സംവിധാനം ചെയ്യണമെന്നായിരുന്നു കരൺ ജോഹറിന്റെ ആവശ്യമെന്നും എന്നാൽ അതിനു സാധിക്കില്ല എന്ന് പറഞ്ഞു അൽഫോൺസ് പുത്രൻ ഒഴിഞ്ഞു മാറിയിരുന്നു.
ഇപ്പോൾ ലാലേട്ടന് വേണ്ടി ഒരു സിനിമ മനസ്സിൽ ഉണ്ടെന്ന് തുറന്ന് പറയുകയാണ് അൽഫോൻസ് പുത്രൻ. ഇതിന്റെ തിരകഥ ഒരു വശത്ത് കൂടി എഴുതുന്നുണ്ട്. കാർത്തിക് സുബരാജ് പേട്ടയിൽ ഒരുക്കിയത് ഒരു ഫാൻ ബോയ് ചിത്രമാണെങ്കിൽ ഞാൻ ലാലേട്ടനെ വെച്ച് ചെയ്യാൻ പോകുന്നത് ഒരു അന്യായ ഫാൻ ബോയ് ചിത്രമായിരിക്കുമെന്നും അദ്ദേഹം പറയുന്നു. മനീഷ് നാരായണൻ ഒരുക്കിയ അഭിമുഖത്തിൽ ആണ് അൽഫോൻസ് പുത്രൻ മനസ്സ് തുറന്നത്.