രാജിവെച്ച നടിമാരെ താങ്ങളുടെ സിനിമയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ അവർ വരുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത് എന്ന് തുറന്നു പറയുകയാണ് മോഹൻലാൽ. ഇന്നലെ നടന്ന എ.എം.എം.എ യോഗത്തില്‍ മോഹൻലാൽ തന്റെ നിലപാടുകൾ വ്യക്തമാക്കി.സംഘടനയിൽ നിന്നും രാജിവെച്ചവർ തിരിച്ചു വന്നാൽ അവരെ സ്വീകരിക്കുവാൻ ആയിരുന്നു തങ്ങളുടെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
എക്സിക്യുട്ടീവ് കമ്മിറ്റിക്ക് പൂര്‍ണ അധികാരം നല്കിയ ജനറല്‍ ബോഡിയെ അപ്രസക്തമാക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് തുറന്നടിച്ച രേവതി എക്സിക്യുട്ടീവ് കമ്മിറ്റിയെ ചോദ്യം ചെയ്തവരെ പുറത്താക്കുന്ന നയമാണ് അമ്മയുടേതെന്നും വ്യക്തമാക്കി. ഇതേസമയം സംഘടനയിൽ നിന്നും രാജിവച്ച താരങ്ങളെ തിരികെ എടുക്കണമെന്ന് നിർദ്ദേശം നൽകി മമ്മൂട്ടിയും രംഗത്ത് വന്നിരുന്നു. അപേക്ഷാ ഫീസ് പോലും നൽകാതെ ആവണം നടപടിക്രമങ്ങൾ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.