ബംഗളൂരു: നടൻ വിജയ് സേതുപതിക്ക് എതിരെ ബംഗളൂരു വിമാനത്താവളത്തിൽ ആക്രമണശ്രമം. താരത്തെ പിന്നിൽ നിന്ന് ചവിട്ടിവീഴ്ത്താനും ശ്രമം ഉണ്ടായി. ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തിൽ വെച്ചാണ് ആക്രമണശ്രമം ഉണ്ടായത്. ബംഗളൂരു മലയാളിയായ ജോൺസൺ എന്നയാളാണ് താരത്തെ ആക്രമിച്ചത്. കഴിഞ്ഞദിവസം രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം നടന്നത്. സഹയാത്രികനാണ് വിജയ് സേതുപതിയെ ആക്രമിച്ചത്. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കുതർക്കമാണ് സംഭവത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നര മണിയോടെയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ച അന്തരിച്ച കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന് ആദരാജ്ഞലി അര്‍പ്പിക്കാനാണ് വിജയ് സേതുപതി രാത്രിയോടെ ബംഗളൂരുവില്‍ എത്തിയത്. പിന്നാലെ, ഓടിയെത്തിയ ഒരാള്‍ വിജയ് സേതുപതിയെ പിന്നിൽ നിന്ന് ചവിട്ടി വീഴ്ത്താന്‍ ശ്രമിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. ഉടൻ തന്നെ ഇയാളെ വിമാനത്താവളത്തിലെ സുരക്ഷാസേനയും വിജയ് സേതുപതിക്ക് ഒപ്പമുണ്ടായിരുന്നവരും ചേർന്ന് കീഴടക്കി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോൺസൺ എന്നു പേരുള്ള മലയാളിയാണ് വിജയ് സേതുപതിയെ ആക്രമിച്ചത്. ബംഗളൂരുവിൽ താമസിക്കുന്ന ഇയാൾ മദ്യലഹരിയിൽ ആയിരുന്നെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഇയാളുടെ ആക്രമണത്തിൽ വിജയ് സേതുപതിക്ക് ഒപ്പമുണ്ടായിരുന്ന നടൻ മഹാഗാന്ധിക്ക് പരിക്കേറ്റിട്ടുണ്ട്.
അതേസമയം, കേസിന് താൽപര്യമില്ലെന്ന് വിജയ് സേതുപതി അറിയിച്ചു. എന്നാൽ, സംഭവത്തിൽ സ്വമേധയാ കേസ് എടുക്കുമെന്ന് ബംഗളൂരു പൊലീസ് അറിയിച്ചു. ആക്രമണത്തിൽ വിജയ് സേതുപതിക്ക് പരിക്കില്ല. വിമാനത്താവളത്തിന് പുറത്തേക്ക് നടന്നു വരികയായിരുന്ന വിജയ് സേതുപതിക്ക് നേരെ ഇയാൾ ഓടി വരികയായിരുന്നു.
Why ? #vijaythalapathy https://t.co/LZkzxSAfqs
— MayurK (@MayurKhadse12) November 3, 2021