മലയാളത്തിലെ സകലകലാവല്ലഭനായ ബാലചന്ദ്രമേനോന് ഇന്നും നടൻ സുകുമാരന്റെ വാക്കുകള്‍ ഓര്‍ക്കുമ്പോൾ അതിശയമാണ്. സുകുമാരനെ കുറിച്ചുള്ള ഓര്‍മകള്‍ നുണയുമ്പോഴും ആ വാക്ക് യാഥാര്‍ഥ്യമായി മുന്നില്‍ നില്‍ക്കുന്നതിന്റെ ചാരുതയും. സിനിമയുടെ എല്ലാ മേഖലകളും പൃഥ്വിരാജും ഇന്ദ്രജിത്തും തിളങ്ങി നിൽക്കുമ്പോൾ ആ വാക്കുകളുടെ അര്‍ഥം കൂടുന്നു. അമ്മയുടെ ജനറല്‍ ബോഡി നടക്കുന്ന സമയം… സുകുമാരന്‍ വരുന്നു. മിക്കവാറും മുണ്ടും ഷര്‍ട്ടും ഉടുത്താണ് അദ്ദേഹം പൊതു വേദികളില്‍ പ്രത്യക്ഷപ്പെടാറൊള്ളൂ. ഇത്തവണ രണ്ട് ആണ്മക്കളും അദ്ദേഹത്തിന്റെ കൂടെ ഉണ്ട്. ‘ഇവര്‍ പിള്ളേരല്ലേ സുകുമാരാ, ഇവരെ എന്തിനാ അമ്മയുടെ മീറ്റിങില്‍ കൊണ്ടുവന്നതെന്ന് ബാലചന്ദ്രമേനോന് ചുമ്മാ ചോദിച്ചു. ‘നമ്മുടെ കാലം കഴിഞ്ഞാലും നാളെ രണ്ടു സൂപ്പര്‍ സ്റ്റാറുകള്‍ വേണ്ടേ ആശാനേ..നിങ്ങള്‍ക്ക്.. അതുകൊണ്ട് നേരത്തെ കൊണ്ടുവന്നതാ എന്നായിരുന്നു ‘-സുകുമാരന്‍ പറഞ്ഞത് .’.
എന്തുപറഞ്ഞാലും ആ നാക്ക് പൊന്നായി. അദ്ദേഹത്തിന് എല്ലാക്കാര്യങ്ങളിലും വ്യക്തമായ പദ്ധതികളുണ്ടായിരുന്നു. മല്ലികയും കൃത്യമായ സമയത്തു തന്നെ അവരെ ലോഞ്ച് ചെയ്തു. ഇവര്‍ രണ്ട് പേരും മലയാളത്തില്‍ അംഗീകാരമുള്ള താരങ്ങളായി മാറി. സൈനിക് സ്കൂളില്‍ ഞാന്‍ ചീഫ് ഗസ്റ്റ് ആയി വന്ന സമയത്ത് മിലിറ്ററി യൂണിഫോമില്‍ പൃഥ്വി എത്തിയത് ഇപ്പോഴും ഓര്‍ക്കുന്നു. സുകുമാരന്റെ ഗുണങ്ങള്‍ ഒരുപാട് കിട്ടിയിരിക്കുന്നത് പൃഥ്വിരാജിനാണ് എന്നും .’ സുകുമാരന്റെ നടക്കാതെ പോയ ആഗ്രഹമായിരുന്നു സംവിധാനം. പുറമെ പരുക്കനായിരുന്നെങ്കിലും ഉള്ളില്‍ വെറും പാവമായിരുന്നു സുകുമാരന്‍ എന്നും ബാലചന്ദ്രമേനോന് പറയുന്നു.