വനിതയ്ക്ക് നൽകിയ അഭിമുഖത്തിനിടെ തന്റെ പ്രിയതമയുടെ വേർപാടിനെ കുറിച്ച് വാചാലനാവുകയാണ് ഗായകനായ ബിജു നാരായണൻ. തന്റെ ഭാര്യയുടെ വിയോഗം ഇപ്പോഴും തനിക്കും കുടുംബത്തിനും വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. പ്രിയപ്പെട്ടവരുടെ വിയോഗം സൃഷ്ടിച്ച ശൂന്യതയിൽ നിന്നും കരകയറുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രണയിച്ചു വിവാഹം കഴിച്ച ബിജു നാരായണന്റെയും ശ്രീലതയുടെയും ഇടക്കുള്ള ഹംസം ആയിരുന്നു താനെന്ന് ടിനിടോം നേരത്തെ വെളിപ്പെടുത്തിയിരുന്നു. മഹാരാജാസ് കോളേജിലെ പരസ്യ പ്രണയമായിരുന്നു തങ്ങളുടെതെന്നും നിരവധി ആരാധികമാർ ഉണ്ടായിരുന്നെങ്കിലും തന്റെ ഹൃദയം കീഴടക്കിയത് ശ്രീ ആണെന്നും അദ്ദേഹം പറയുന്നു. ഭാര്യ പറഞ്ഞ ഒരു ആഗ്രഹം തനിക്ക് സാധിച്ചു കൊടുക്കാൻ ആയില്ല എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം ഇപ്പോൾ എത്തിയിരിക്കുന്നത്. പൊതുവെ അങ്ങനെ ഒന്നും ആവശ്യപ്പെടാറില്ലാത്ത ശ്രീലതയുടെ ആവശ്യം ഇപ്പോൾ അദ്ദേഹം തുറന്നു പറയുകയാണ്. കളമശ്ശേരിയിൽ പുഴയോരത്ത് അവർക്ക് ഒരു വീടുണ്ടായിരുന്നു.
ഗായകരുടെ സമം ഓർഗനൈസേഷന്റെഎക്സിക്യൂട്ടീവ് മീറ്റിംഗ് കൂടുന്നത് അവിടെ വെച്ചായിരുന്നു. മൂന്നാമത്തെ യോഗം ചേരുന്നതിന് ഇടയിലാണ് ശ്രീലത തന്റെ ആഗ്രഹം പറഞ്ഞത്. എല്ലാവരും വീട്ടിലെത്തുമ്പോൾ അവരുടെ കൂടെ ഒരു ഫോട്ടോ എടുക്കണം എന്നതായിരുന്നു ആഗ്രഹം. എന്നാൽ അന്ന് ഗൗരവമുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിച്ച് ഫോട്ടോ എടുക്കുന്നത് വിട്ടുപോവുകയും അടുത്ത അവസരത്തിൽ ആവാമെന്ന് ബിജു ശ്രീലതയോട് പറയുകയും ചെയ്തു. എന്നാൽ അടുത്ത അവസരം ആയപ്പോൾ ശ്രീ തന്നോടൊപ്പം ഇല്ല എന്നും അദ്ദേഹം ഓർത്തെടുക്കുന്നു.