മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനും തിരക്കഥാകൃത്തുമാണ് ജിത്തു ജോസഫ്. അഞ്ച് ചിത്രങ്ങളാണ് ജിത്തു ഇതുവരെ സംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയിട്ടുള്ളത്. മൂവാറ്റുപുഴ എം.എൽ.എ. ആയിരുന്ന വി.വി. ജോസഫിന്റെ മകനാണ് ജിത്തു. എറണാകുളം ജില്ലയിലെ ഇലഞ്ഞിയാണ് സ്വദേശം. 2007ൽ ഡിറ്റക്റ്റീവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് മമ്മി & മി (2010) മൈ ബോസ് (2012), മെമമറീസ് (2013), ദൃശ്യം (2014), മിസ്റ്റർ ആൻഡ് മിസ്സിസ്സ് റൗഡി (2019), ദൃശ്യം 2(2021) തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു.
ദൃശ്യത്തിന്റെ റീമേക്കായ പാപനാശത്തിലൂടെ 2015ൽ തമിഴിലും അരങ്ങേറ്റം കുറിച്ച ജീത്തു ജോസഫ് 2019ൽ ദി ബോഡി എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. ദൃശ്യം 2വിന്റെ തെലുങ്ക് റീമേക്കിലൂടെ തെലുങ്കിലും ജീത്തു ജോസഫ് അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന 12ത് മാൻ, റാം എന്നിവയാണ് ജീത്തു ജോസഫിന്റെ പുതിയ ചിത്രങ്ങൾ.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ജീത്തു ജോസഫ് പങ്ക് വെച്ച കുറച്ച് ഫോട്ടോസാണ്. ആദ്യമായി കൊച്ചി മെട്രോയിൽ യാത്ര ചെയ്ത വിശേഷമാണ് അദ്ദേഹം പങ്ക് വെച്ചത്. എന്നാൽ ഫോട്ടോസ് കണ്ട പ്രേക്ഷകർ സംശയദൃഷ്ടിയോടെയാണ് ഫോട്ടോസ് ഏറ്റെടുത്തിരിക്കുന്നത്. ഇനി വരുണിനെ ജോർജുകുട്ടി മെട്രോ സ്റ്റേഷനിലാണോ കുഴിച്ചിട്ടിരിക്കുന്നത് എന്നൊക്കെയാണ് കമന്റുകൾ..!