വ്യത്യസ്തതയാർന്ന നിരവധി കഥാപാത്രങ്ങൾ കൊണ്ട് തമിഴകത്തിന്റെ മനസ്സിൽ സ്ഥാനം നേടിയെടുത്ത് താരചക്രവർത്തിമാരിൽ ഒരാളായ താരമാണ് കമൽഹാസൻ. ചെറുപ്പത്തിൽ തന്നെ അഭിനയത്തിന്റെ ബാലപാഠങ്ങൾ മനസിലാക്കി ബാലതാരമായി സിനിമയിൽ എത്തിയ അദ്ദേഹം പിന്നീട് നായക നടനായി ശ്രദ്ധിക്കപ്പെട്ടു. സാധാരണ മാസ് ചിത്രങ്ങളിൽ നിന്നും മാറി അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ കൈകാര്യം ചെയ്യാൻ തീർത്തും താല്പര്യമുള്ള വ്യക്തി ആയതുകൊണ്ട് കൂടുതലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്.
അദ്ദേഹത്തിന്റെ കരിയറിൽ പുറത്തിറങ്ങിയ വേറിട്ട ചിത്രങ്ങളിൽ ഒന്നാണ് ഹേയ് റാം. കമൽ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. ഇന്ത്യ വിഭജനം, മഹാത്മാ ഗാന്ധി വധം തുടങ്ങിയ വിഷയങ്ങളെ പ്രതിപാദിച് ഇറക്കിക സെമി-ഫിക്ഷൻ സിനിമയായിരുന്നു ഹേയ് റാം. ചിത്രത്തിൽ സാകേത രാമൻ അയ്യങ്കർ എന്ന കഥാപാത്രമാണ് കമൽ ചെയ്തത്. ബോളിവുഡ് സൂപ്പർ താരം ഷാരുഖ് ഖാനും ഈ ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷത്തിൽ അഭിനയിച്ചിരുന്നു. ഈ ചിത്രം തീയറ്ററുകളിൽ പരാജയമായിരുന്നെങ്കിലും ചലച്ചിത്ര പ്രേമികളിൽ നിന്നും നിരൂപകരിൽ നിന്നും ധാരാളം പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട പുതിയൊരു വാർത്തയാണ് ഇപ്പോൾ ഏറ്റവും ശ്രദ്ധ ആകർഷിച്ചിരിക്കുന്നത്. ഹേയ് റാമിന്റെ ഹിന്ദി പകർച്ചാവകാശം ഷാരുഖ് ഖാൻ നേടിയതായിയാണ് റിപ്പോർട്ട് വന്നിരിക്കുന്നത്. ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലിസ് നിർമാതാവ് ഭാരത് ഷായിൽ നിന്നുമാണ് റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. ചിത്രം നേരത്തെ ഹിന്ദിയിലേക്ക് മൊഴി മാറ്റി പ്രദർശിപ്പിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. പരാജയപ്പെട്ട ഈ സിനിമയുടെ പകർപ്പവകാശം എന്തിനുവേണ്ടിയാണ് ഷാരുഖ് നേടിയെടുത്തത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.