നടൻ സത്താറിന്റെ വിയോഗത്തിൽ കണ്ണീരോടെ മമ്മൂക്ക. സത്താറിന്റെ വിയോഗത്തെ തുടര്‍ന്ന് അദ്ദേഹത്തെ വസതിയില്‍ എത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മമ്മൂട്ടി
സത്താറിനെ സിനിമയില്‍ വന്ന കാലം മുതല്‍ എനിക്കറിയാവുന്ന ഒരാളാണ്. അതിനു മുന്‍പ് ഞാന്‍ കോളജില്‍ പഠിക്കുന്ന കാലത്തും അറിയാം. എന്നേക്കാളും മുന്‍പേ സിനിമയില്‍ വന്ന ആളാണ്. വലിയ അടുത്ത ഒരു സൗഹൃദം ഉണ്ടായിരുന്നു ഞങ്ങള്‍ തമ്മില്‍. അസുഖമായിട്ടു കുറച്ചു കാലമായി. പക്ഷേ അതൊന്നും കാണിക്കാതെ, വളരെ സന്തുഷ്ടനായിട്ടാണ് കാണപ്പെട്ടിരുന്നത്. കുറച്ചു ദിവസം മുന്‍പ് അസുഖം കൂടുകയും പിന്നീട് ആശുപത്രിയില്‍ ആവുകയും ചെയ്തു. സിനിമയില്‍ ഒരുപാട് നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ആളും ഒരു കാലഘട്ടത്തില്‍ വളരെയേറെ തിളങ്ങി നിന്ന ഒരു താരവുമാണ് അദ്ദേഹം. വിയോഗം നഷ്ടമാണ്. എല്ലാ മരണങ്ങളും നഷ്ടമെന്നത് പോലെ ഇതും ഒരു വലിയ നഷ്ടം തന്നെയാണ്.