കേരള ജനത മറ്റൊരു പ്രളയ കാലം നേരിട്ടപ്പോൾ ഹിമാചല്‍ പ്രദേശില്‍ പ്രളയത്തില്‍ കുടുങ്ങിയ നടി മഞ്ജുവിനെയും സംഘത്തെയും കോക്ചാര്‍ ബേസ് ക്യാംപില്‍ എത്തിക്കുന്നതിനുള്ള നീക്കം നടന്നുകൊണ്ടിരിക്കുകയാണ്. അവർ സുരക്ഷിതരാണെന്നും ഭക്ഷണവും വെള്ളം എത്തിച്ചു നല്‍കിയെന്നും ഹിമാചല്‍ മുഖ്യമന്ത്രിയുമായും പൊലീസ് കമ്മിഷണറുമായും വിഷയം സംസാരിച്ചുവെന്നും ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി എ.സമ്പത്ത് പറഞ്ഞു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് വാര്‍ത്താ വിനിമയം ദുഷ്കരമായ സ്ഥലത്താണ് അവരിപ്പോഴുള്ളതെന്നും ബേസ് ക്യാമ്പിലെത്തിയ ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ എന്നും പറഞ്ഞു. മഞ്ജുവും സനലും അടക്കം ഷൂട്ടിങ് സംഘത്തില്‍ ഉണ്ടായിരുന്ന 30 പേരാണ് അവിടെ കുടുങ്ങിയിരിക്കുന്നത്. ശക്തമായ മഴയും മണ്ണിടിച്ചലിനെയും തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടതോടെയാണ് ഇവർക്ക് തിരിച്ച് എത്തിപ്പെടാൻ സാധിക്കാതെ പോയത്. സനല്‍ കുമാര്‍ ശശിധരന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘കയറ്റ’ത്തിന്റെ ഷൂട്ടിങ് ഹിമാലയത്തില്‍ ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് അവർ അവിടെ എത്തിയത്.