സോഷ്യല്‍ മീഡിയ അഭ്യുഹങ്ങളെ പാടെ തള്ളിക്കളഞ്ഞുകൊണ്ട് മിഥുന് മാനുവല്‍ തോമസ് രംഗത്തെത്തിയിരിക്കുകയാണ്. മോഹൻലാലിനെ വില്ലൻ കഥാപാത്രമായി ചിത്രീകരിച്ചു കൊണ്ടുള്ള ഒരു ഡ്രീം പ്രൊജക്ട് മിഥുന്റെ മനസ്സിലുണ്ടെന്ന തരത്തിലുള്ള പ്രചരണങ്ങൾ ഉണ്ടായിരുന്നു. അത്തരത്തിലുള്ള വാർത്തകളാണ് മിഥുൻ തള്ളിക്കളയുന്നത്. ഏതോ ഒരു ഇന്റർവ്യൂവിൽ താൻ അങ്ങനെ പറഞ്ഞു എന്ന് ആളുകൾ പറയുന്നുണ്ടെങ്കിലും അത് ശരിയല്ല എന്നും താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും മിഥുൻ പറയുന്നു. ഏതോ ഒരു കൊറിയന്‍ പടത്തിന്റെ റഫറന്‍സ് വെച്ച് മിഥുൻ അങ്ങനെ പറഞ്ഞു എന്നാണ് പറയുന്നത്.
എന്നാൽ ഒരു ഇന്റർവ്യൂവിലും താൻ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് മിഥുൻ ഉറപ്പിച്ചു പറയുന്നു. അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിനു ശേഷം മിഥുന് മനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിരാ തീയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബന് നായകനായ ഈ ചിത്രം ഒരു ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഒന്നാണ്.
പൊലീസുകാരെ മാത്രം ഉന്നം വെക്കുന്ന സീരിയൽ കില്ലറിന് പിന്നാലെയുള്ള അന്വേഷണമാണ് ചിത്രം. അന്യഭാഷാ ത്രില്ലറുകൾ ആവേശത്തോടെ സ്വീകരിച്ചിട്ടുള്ള മലയാളികൾക്ക് ഇനി അഭിമാനത്തോടെ എടുത്തുകാണിക്കാവുന്ന ചിത്രമാണ് അഞ്ചാം പാതിരാ. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദാണ്. ഉണ്ണി മായ നായികയാവുന്ന ആദ്യ ചിത്രം കൂടിയാണിത്. ഷറഫുദ്ദീൻ, ശ്രീനാഥ് ബാസി, ഇന്ദ്രൻസ്, രമ്യ നമ്പീശൻ, ജിനു ജോസഫ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദാണ്. സുഷിൻ ശ്യാം ആണ് സംഗീതം.