ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച് പിന്നീട് റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്, മിസ്റ്റര്‍ ഫ്രോഡ്, അനാര്‍ക്കലി, പാവാട, ബോബി, പട്ടാഭിരാമന്, ബ്രദേഴ്സ് ഡേ, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും അന്യഭാഷകളിലും അഭിനയിച്ച താരമാണ് മിയ. താരം വിവാഹിതയാകാൻ ഒരുങ്ങുകയാണ് ഇപ്പോൾ. കൊച്ചി സ്വദേശിയായ അശ്വിൻ ഫിലിപ്പുമായുള്ള വിവാഹനിശ്ചയം കഴിയുകയും സെപ്റ്റംബറിൽ വിവാഹം നിശ്ചയിക്കുകയും ചെയ്തു. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച നടത്തിയ ഒരു വിവാഹമാണ് ഇവരുടേതും.
വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ഭാവനയുടെ വിവാഹത്തോടെ തന്റെ വീട്ടിലും കല്യാണ ആലോചനകൾ തുടങ്ങി എന്നും ഭാമയുടെ കല്യാണം ആയപ്പോൾ ആ ചർച്ച വീണ്ടും വലിയ വിഷയം ആയി മാറിയെന്നും മിയയും അമ്മയായ മിനിയും ചേർന്ന് പറയുന്നു. ഭാവനയുടെ കല്യാണം കഴിഞ്ഞപ്പോൾ മുതൽ കല്യാണ കാര്യത്തിൽ സീരിയസ് ആവണമെന്ന് എന്ന് താൻ പറയുന്നതാണെന്ന് മിനി പറയുന്നു. കല്യാണം എന്നത് താൻ മാത്രം തീരുമാനിച്ചാൽ മതിയോ അതിനു ചെറുക്കൻ വേണ്ടെ എന്നാണ് മിയ ചോദിക്കുന്നത്. പിറ്റേന്ന് മിനി ദേവാലയത്തിൽ പോയി ദൈവത്തോട് കർത്താവേ എന്റെ കൊച്ചിന് എല്ലാംകൊണ്ടും ചേർന്ന ഒരു ചെറുക്കനെ കണ്ടെത്തി തരണമെയെന്ന് പ്രാർത്ഥിച്ചതായും മിനി പറയുന്നു. എന്നാൽ മിയയുടെ അഭിപ്രായത്തിൽ അത് പ്രാർത്ഥനയായിരുന്നില്ല. ഭീഷണിയായിരുന്നു.
ഞങ്ങള്‍ക്ക് കര്‍ത്താവിനോടും കന്യാമറയത്തിനോടും ഒക്കെ ഒരു ഭായ് ഭായ് ബന്ധമാ. പ്ലീസ് പ്ലീസ്.. ഒന്ന് ശരിയാക്കി താ എന്ന ലൈനിലാണ് പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നത്. എന്തായാലും ഈ സംഭവത്തിന് ശേഷം ഒരു ദിവസം അമ്മ അവിചാരിതമായി നടന് സിജോയ് വര്‍ഗീസിനെ കണുന്നു. സിജോയ് ആണ് പറഞ്ഞത് മാട്രിമോണിയല്‍ സൈറ്റില്‍ വിവാഹ പരസ്യം നല്കാന്. മിയ പറയുന്നു. ഏതെങ്കിലും സിനിമാനടി മാട്രിമോണിയൽ പരസ്യം ചെയ്തു കൊണ്ട് വിവാഹം കഴിച്ചതായി കേട്ടിട്ടുണ്ടോ എന്നായിരുന്നു മീയയുടെ സംശയം. അത് അമ്മയുമായി പങ്കുവെച്ചപ്പോൾ നിനക്ക് എന്താണെങ്കിലും പ്രേമിക്കാൻ താല്പര്യം ഇല്ലല്ലോ അപ്പോൾ ഇങ്ങനെ നടക്കട്ടെ എന്നായിരുന്നു ഉത്തരം. അതെങ്ങനെയാണ് എന്റെ തെറ്റായി മാറുന്നത് എന്ന് ചോദിച്ചിരുന്നു..
മിയയുടെ വാക്കുകൾ:
ആയിരത്തോളം ഫോട്ടോസും വിവരങ്ങളുമല്ലേ. അതില്‍ നിന്ന് പറ്റിയത് എങ്ങനെ കണ്ടെത്തും? രാത്രി ഉറങ്ങാതിരുന്ന് സൈറ്റില്‍ തിറഞ്ഞ് തിരഞ്ഞ് തലവേദനയും പിടിച്ച് മമ്മിയ്ക്ക് എന്നെ കെട്ടിക്കാനുള്ള ആവേശം തന്നെ അങ്ങ് പോയി. എനിക്ക് വയ്യ, എന്ന് മമ്മി പറയുമ്പോള്‍ ഞാന്‍ ചോദിക്കും ‘ഇത്ര പെട്ടെന്ന് മതിയായോ എന്നെ കെട്ടിക്കല്’ എന്ന്. അവസാനം ദേ വരുന്നു, തേടിയ വള്ളി. കൂടി വന്നാല്‍ തൃശൂര്‍ വരെ. അതിനപ്പുറത്തേക്ക് എന്റെ കൊച്ചിനെ കൊടുത്ത് വിടത്തില്ല, എന്നൊക്കെ പറഞ്ഞിരുന്ന മമ്മിക്ക് എറണാകുളത്ത് നിന്നുള്ള ചെക്കനെ അങ്ങ് പിടിച്ചു. ശേഷം ദേ നോക്ക് എന്നും പറഞ്ഞ് ഒരു ഫോട്ടോയുമായി എന്റെ പിറകേ നടക്കാന്‍ തുടങ്ങി.