കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്ന ഈ വേളയിൽ ഷൂട്ടിങ്ങുകൾ എല്ലാം നിർത്തി വച്ചതിനാൽ താരങ്ങളെല്ലാം വീട്ടിൽ തന്നെയാണ്. താരങ്ങളെല്ലാം അവരവരുടെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ എത്താറുണ്ടായിരുന്നു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും 40 വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ ഇതാദ്യമായിട്ടാണ് ഷൂട്ടിംഗ് ഇല്ലാതെ താരങ്ങൾ വീട്ടിൽ ആയിരിക്കുന്നത്. കൊറോണ വൈറസ് മൂലം മലയാള സിനിമയ്ക്ക് ഏകദേശം 600 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്ന് ഫെഫ്കയുടെ ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അറിയിച്ചിരുന്നു. ഒരു പരിധിവരെ താരങ്ങൾ എല്ലാവരും വീട്ടിൽ സന്തോഷത്തോടെ കഴിയുകയാണെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
മോഹൻലാൽ അഭിനയിച്ച പല ചിത്രങ്ങളും താരം കാണുന്നത് ഇപ്പോഴാണ് എന്നും 1990 ൽ പുറത്തിറങ്ങിയ ഭരതൻ സംവിധാനം ചെയ്ത എം ടി വാസുദേവൻ നായർ രചന നിർവഹിച്ച താഴ്വാരം മോഹൻലാൽ ഇപ്പോഴാണ് കണ്ടതെന്നും ബി ഉണ്ണികൃഷ്ണൻ പറയുന്നു.
സര്‍ക്കാരിന്റെ പിന്തുണയില്ലാതെ ചലചിത്രമേഖലയെ ഇനി പിടിച്ചുനിര്‍ത്താന്‍ കഴിയില്ലെന്നാണ് യാഥാര്‍ത്ഥ്യമെന്നും വളരെ ചെറിയ മാര്‍ക്കറ്റാണ് മലയാള സിനിമയുടേതെന്നും ഉണ്ണിക്കൃഷ്ണന് മനോരമയോട് സംസാരിക്കവെ പറഞ്ഞു.