സിനിമാരംഗത്ത് വനിതകള്‍ ചൂഷണം ചെയ്യപ്പെടുന്നില്ല. ആണും പെണ്ണും ഇവിടെ തുല്യരാണ്. താരങ്ങളുടെ വിപണിമൂല്യത്തെ അടിസ്ഥാനമാക്കിയാണ് പ്രതിഫലം നിശ്ചയിക്കപ്പെടുന്നതെന്നും പറഞ്ഞ ശ്രീനിവാസന്റെ വാക്കുകളോട് യോജിക്കുന്നുവെന്ന് മുകേഷ്. ദിലീപിന്റെ കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്ന തിനാല്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും മുകേഷ് പറഞ്ഞു. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ള്യു.സി.സി. രൂപീകരിച്ചതില്‍ തെറ്റില്ലെന്നും മുകേഷ് അഭിപ്രായപ്പെട്ടു.
മനോരമയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് ശ്രീനിവാസന് ദിലീപിന് പൂര്‍ണ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെയുള്ളത് കെട്ടിച്ചമച്ച കഥയെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു. നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിക്ക് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്നത് വിശ്വസിക്കാന്‍ സാധിക്കുന്നതല്ല. താന്‍ അറിയുന്ന ദിലീപ് ഒന്നര പൈസപോലും ഇതിന് ചെലവാക്കില്ലെന്നും ശ്രീനിവാസന് പറഞ്ഞു.
നടിമാരുടെ സംഘടനയായ ഡബ്ല്യുസിസിക്കെതിരെയും കടുത്ത വിമര്ശനവുന്നയിച്ചു. ഡബ്ല്യുസിസിയുടെ ആവശ്യം എന്തെന്ന് തനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. എന്ത് ഉദ്ദേശത്തിനുവേണ്ടിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് അറിയില്ല. സിനിമാരംഗത്ത് വനിതകള്‍ ചൂഷണം ചെയ്യപ്പെടുന്നില്ല. ആണും പെണ്ണും ഇവിടെ തുല്യരാണ്. താരങ്ങളുടെ വിപണിമൂല്യത്തെ അടിസ്ഥാനമാക്കിയാണ് പ്രതിഫലം നിശ്ചയിക്കപ്പെടുന്നതെന്നും ശ്രീനിവാസന് പറഞ്ഞു.
നയന്‍താരയ്ക്ക് ലഭിക്കുന്ന പ്രതിഫലം എത്ര നടന്മാര്ക്ക് ലഭിക്കുന്നുണ്ടെന്നും ശ്രീനിവാസൻ ചോദിച്ചു. ഇത്തരത്തില്‍ സംസാരിക്കുന്നത്ഏ തെങ്കിലും സംഘടനയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടല്ലെന്നും കാര്യങ്ങള്‍ക്കൊക്കെ ചില അതിര്വരമ്പുകളുള്ളതിനാല് കൂടുതല്‍ വിശദീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസുഖബാധിതനായശേഷം ഒരിടവേളയ്ക്കിപ്പുറമാണ് ശ്രീനിവാസന് മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തുന്നത്. കുട്ടിമാമയെന്ന പുതിയ ചിത്രം പ്രദര്‍ശനത്തിനെത്തുന്നതിന് മുന്നോടിയായിട്ടായിരുന്നു അഭിമുഖത്തിൽ ശ്രീനിവാസൻ പങ്കെടുത്തത്.