സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ വായിൽ വച്ച് പൊട്ടിത്തെറിച്ച് പരിക്ക് പറ്റിയ ഗർഭിണിയായ പിടിയാന മരണപ്പെട്ട വാർത്ത ഒരു ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരണിക്കണമെന്നാവശ്യപ്പെട്ട് താരങ്ങളും എത്തിയിരുന്നു. ബോളിവുഡ് താരങ്ങളും ഈ വിഷയത്തില് പ്രതികരിച്ചിരുന്നു. ഇതേക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കി യുവതാരം നീരജ് മാധവും എത്തിയിരുന്നു.
ഗർഭിണിയായ ആനയെ ക്രൂരമായി കൊന്ന സംഭവത്തെ, മലയോര കർഷകരുടെ അതിജീവനത്തെ പറ്റി പറഞ്ഞു ന്യായീകരിക്കുന്ന സുഹൃത്തുക്കളോട് ഒരു ചോദ്യം, ഈ പടക്കം പൊട്ടിത്തെറിച്ചു മരിച്ചത് ഒരു മനുഷ്യനായിരുന്നെങ്കിൽ എന്തായിരിക്കും നിങ്ങളുടെ നിലപാട് ? എന്നാണ് താരം ചോദിച്ചത്. നിരവധിപേരാണ് കമന്റുകളുമായി എത്തിയത്.
വന്യജീവി ആക്രമണത്തിൽ ഒരു മനുഷ്യൻ ആണ് മരിച്ചതെങ്കിൽ ആ വാർത്തയുടെ അടിയിൽ ഒരു ആദരാജ്ഞലികൾ എന്നുപോലും എഴുതാൻ വയ്യാത്തവർ ആണ് ഒരു ആന ചത്തതിന് മുതലക്കണ്ണീർ ഒഴുക്കാൻ വരുന്നത് . ഒരു മനുഷ്യൻ ആണ് മരിച്ചതെങ്കിൽ താങ്കൾ ഇതുപോലെ ഒരു പോസ്റ്റ് ഇടുമായിരുന്നോ…..???????? എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് നീരജ് മാധവ് മറുപടി പറഞ്ഞത് ഇങ്ങനെയാണ്. “ഇന്നേവരെ ഒരാനയും provocation ഇല്ലാതെ മനുഷ്യനെ ഉപദ്രവിച്ചിട്ടില്ല. അവരുടെ territoryൽ കയ്യേറ്റം നടത്തുമ്പഴാണ് അവർ പ്രതികരിക്കുന്നത്. പിന്നെ ആനയുടെ കൂട്ടർക്ക് ഇതുപോലെ ഇവിടെ വന്നു പോസ്റ്റ് ഇടാൻ പറ്റില്ലല്ലോ, അവർക്കു ഇതിന്റെ നൂറിരട്ടി പറയാനുണ്ടാവും. ആ മിണ്ടാപ്രാണികൾക്ക് വേണ്ടി സംസാരിക്കാനും ആരെങ്കിലും വേണ്ടേ ?”
സർ പിന്നെ സിറ്റിയിൽ പത്ത് നിലയുള്ള ഫ്ലാറ്റിന്റെ എട്ടാമത്തെ നിലയിൽ ഇരുന്നു കാട്ടുമൃഗ സ്നേഹം പറയുന്നതുകൊണ്ട് ഒരു റിലാക്സേഷൻ ഉണ്ട്. കാട്ടാന ഇറങ്ങി ബേസ്മെന്റിൽ കിടക്കുന്ന ഓഡി പൊളിക്കുമെന്നുള്ള പേടി വേണ്ടല്ലോ അല്ലേയെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. പിന്നെ ഞാനിത് പറയാൻ വേണ്ടി കാട്ടിൽ പോയി ഏറുമാടം കെട്ടി താമസിക്കണോയെന്നായിരുന്നു നീരജ് തിരിച്ച് ചോദിച്ചത്.