രണ്ട് ദിവസങ്ങളിലായി നാലു ഫ്ലാറ്റുകൾ സ്ഫോടനത്തിലൂടെ തകർത്തതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. സുപ്രീം കോടതി വിധിയെ തുടര്‍ന്നായിരുന്നു കായല്‍ കയേറി നിര്‍മ്മിച്ച മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കിയത്. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. ഫ്ളാറ്റ് പൊളിക്കലിന് പിന്നാലെ മരട് ആസ്പദമാക്കി ഒരു സിനിമയും ഡോക്യൂമെന്ററിയും അണിയറയില്‍ ഒരുങ്ങുന്നതിനെ തുടർന്ന് ഫ്ളാറ്റ് പൊളിച്ചുനീക്കുന്ന ദൃശ്യങ്ങള്‍ ചലച്ചിത്ര പ്രവര്‍ത്തകരും ഷൂട്ട് ചെയ്ത് ശേഖരിച്ചിരുന്നു.
മരട് വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച് സംവിധായകന് പ്രിയദര്ശന് രംഗത്തെത്തിയിരുന്നു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ താൻ ആണ് ഈ ചിത്രം എടുക്കുന്നതെങ്കിൽ ഇതിന്റെ ക്ലൈമാക്സ് എങ്ങനെ ആയിരിക്കില്ല എന്ന് പ്രിയദർശൻ പറയുന്നു. ഫ്ളാറ്റ് നിര്‍മ്മിക്കാന്‍ അനുമതി കൊടുത്ത ഉദ്യോഗസ്ഥരെയും അതിന് കൂട്ടുനിന്ന നേതാക്കളെയും അതേ ഫ്ളാറ്റിലെവിടെയെങ്കിലും കെട്ടിയിട ശേഷമേ ഫ്ലാറ്റ് പൊളിക്കുകയുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്. മിഥുനം എന്ന തന്റെ ചിത്രത്തിൽ ഒരു സീൻ ഉണ്ടെന്നും എല്ലാറ്റിനും എതിരെ നില്ക്കുന്ന സാമൂഹിക ദ്രോഹികളായ ഉദ്യോഗസ്ഥരെ തന്റെ കമ്പനിയില്‍ കെട്ടിയിട്ടു തീ കൊളുത്തുമെന്ന് മോഹന്‍ലാല്‍ പറയുന്ന സീന്‍, മരടിനെക്കുറിച്ചു പറഞ്ഞതും അതിന്റെ വേറെയൊരു പതിപ്പാണ് എന്നാണ് പ്രിയദർശൻ പറയുന്നത്.