സ്ഫടികം പോലെയുള്ള മലയാളത്തിലെ മികച്ച ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ഭദ്രൻ. മനസില്‍ കാണുന്ന ഷോട്ട് എന്ത് വില കൊടുത്തിട്ടും എടുക്കുന്ന അപൂര്‍വ്വം സംവിധായകന്മാരില് ഒരാളാണ് ഭദ്രനെന്ന് പറയുകയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര് ആയ സേതു അടൂര്‍. അത്തരത്തില്‍ സുരേഷ് ഗോപിയെ കൊണ്ട് പച്ച എലിയെ തീറ്റിച്ച സംഭവത്തെ കുറിച്ച് പറയുകയാണ് സേതുവിപ്പോള്‍. ജയിലില്‍ നിന്നും ഷൂട്ട് ചെയ്യുന്ന രംഗത്തിലാണ് സംവിധായകന്റെ നിര്‍ബന്ധപ്രകാരം എലിയെ തിന്നേണ്ട അവസ്ഥ വന്നത്. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലൂടെയാണ് പുറംലോകം അറിയാത്ത സിനിമാ ലൊക്കേഷനിലെ രസകരമായ കാര്യം പ്രൊഡക്ഷന്‍ കണ്ട്രോളര് വെളിപ്പെടുത്തിയിരിക്കുന്നത്.
ഒരു വര്‍ഷത്തോളം ഷൂട്ടിങ് നീണ്ട ഭദ്രന് സാറിന്റെ സിനിമയാണ് യുവതുര്‍ക്കി. ചെന്നൈയിലായിരുന്നു ഷൂട്ടിങ്. ചില കഥ കേള്‍ക്കുമ്പോള്‍ നമുക്ക് ഇഷ്ടപ്പെടും. പക്ഷേ പ്രേക്ഷകരാണ് തീരുമാനിക്കുന്നത്. ഇന്നത്തെ വലിയ ആര്‍ട്ട് ഡയറക്ടറായ മുത്തുരാജാണ് അന്നത്തെ ആര്‍ട്ട് ഡയറക്ടര്‍. സിനിമയിലെ ഒരു രംഗത്തില്‍ ജയിലില്‍ കിടക്കുന്ന സുരേഷ് ഗോപിയ്ക്ക് കഞ്ഞിയും കൊടുക്കും. കീരിക്കാടന്‍ ജോസിന്റെ കഥാപാത്രം ചിക്കനൊക്കെയാണ് കഴിക്കുന്നത്. അങ്ങനെ സുരേഷ് ഗോപിയ്ക്ക് പച്ച എലിയെ കീരിക്കാടന്‍ ജോസ് തിന്നാന്‍ കൊടുക്കുന്ന രംഗമുണ്ട്. മുത്തുരാജ് ഒരു കേക്ക് എടുത്ത് എലിയുടെ ആകൃതിയിലാക്കി കൊണ്ട് വന്ന് കൊടുത്തു. പക്ഷേ ഭദ്രന് സാര്‍ അത് വാങ്ങി ഒറ്റ ഏറ് കൊടുത്തു. പച്ച എലിയെ തിന്നാല്‍ മതി. അത് കൊണ്ട് വരാന്‍ പറഞ്ഞു. അങ്ങനെ സുരേഷ് ഗോപിയെ കൊണ്ട് എലിയെ കൊണ്ട് വന്ന് പച്ച എലിയെ കടിച്ച് പറപ്പിച്ചു. ഭദ്രന് സാര്‍ മനസില്‍ കാണുന്ന ഷോട്ട് എടുപ്പിക്കും. എലിയെ കടിച്ചതിന് ശേഷം ഡെറ്റോളൊക്കെ ഒഴിച്ച് വായ കഴുകിപ്പിച്ചു.