ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിത്തീർന്നിരിക്കുകയാണ് കുറുപ്പ്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് പ്രേക്ഷകരിലേക്കെത്തിയത്. അതേസമയം, സുകുമാരക്കുറുപ്പിനെക്കുറിച്ച് ബന്ധുവും സഹോദരനുമായ രാധാകൃഷ്ണൻ ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്. കുറുപ് ഇതുവരെ മരിച്ചിട്ടില്ലെന്നും മരിച്ചാൽ താൻ അറിയുമെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി. കുറിപിന് ഇൻഷുറൻസിന്റെ ഒരു പൈസ കിട്ടാൻ ഉണ്ടായിരുന്നു. അന്ന് ഗൾഫിലാണ്. മരിച്ചു കഴിഞ്ഞാൽ പൈസ കിട്ടും, അതുകൊണ്ട് ആരുടെയെങ്കിലും ഒരു ഡെഡ് ബോഡി വേണമെന്ന് എന്റെ ചേട്ടൻ മധുവിന്റെ അടുത്ത് പറഞ്ഞു. മധുവിനെ പിന്നെ കേസിൽ പ്രതിയാക്കി. മധുവിന്റെ അടുത്ത് പറഞ്ഞപ്പോൾ മധു പറഞ്ഞു, ബോഡി എടുക്കാൻ പറ്റത്തില്ല. അതുകഴിഞ്ഞ് ചോദിച്ചു, ക്ലോറോഫോം സംഘടിപ്പിച്ചു തരാമോ, കാരണം മെഡിക്കൽ സ്റ്റോറിൽ നിന്ന് കിട്ടത്തില്ല അതുകൊണ്ടാണെന്ന് പറഞ്ഞു. അപ്പോൾ ചേട്ടൻ ചോദിച്ചു, എന്തിനാണെന്ന്, അത് പിള്ളാർക്ക് പഠിക്കാനാണെന്ന് ആയിരുന്നു മറുപടി. അത് സംഘടിപ്പിച്ച് കൊടുത്തു. മധുവിനോട് മാവേലിക്കര ചെറിയനാട് വരെ പോകാമെന്ന് പറഞ്ഞ് വിളിച്ചു. പക്ഷേ, അമ്മയ്ക്ക് അന്ന് നെഞ്ചുവേദന വന്നതിനാൽ അമ്മയെ ആശുപത്രിയിൽ കൊണ്ടു പോകേണ്ടതിനാൽ ചേട്ടന് ആ കൂടെ പോകാൻ പറ്റിയില്ല.
കാർ ചെറിയനാട് പാലത്തിൽ നിന്ന് താഴേക്ക് വയലിലേക്കിട്ട് കത്തിച്ചു. പൊലീസ് വന്നു സുകുമാരക്കുറുപ്പിന്റെ ഭാര്യയോട് ചോദിച്ചു, അവർ ഇത് സുകുമാരക്കുറുപ്പല്ല എന്ന് പറഞ്ഞു. ‘അടിവസ്ത്രം തന്റെ ചേട്ടന്റേതല്ലെന്ന് അവർ പറഞ്ഞു. ആ വിവരം അറിഞ്ഞ് പൊലീസ് ഉടനെ അന്വഷണം തുടങ്ങി. നേരെ ഇവിടെ വന്നു. ചേട്ടനെ വന്ന് കണ്ടിട്ട് പറഞ്ഞു, സുകുമാരക്കുറുരപ്പ് അല്ല മരിച്ചിരിക്കുന്നതെന്ന്. ഞങ്ങൾക്ക് അതിനുള്ള തെളിവ് കിട്ടി. മെഡിക്കൽ കോളേജിലെ ഫോറൻസിക് പ്രൊഫസർ അളിയനാണ്, ഐജി മധുസൂധനൻ സാറ്. അപ്പോ ഈ കക്ഷി അങ്ങോട്ട് വിളിച്ച് പറഞ്ഞു, മധുവിനെ അവിടെ ഇട്ടേക്കരുത് പെട്ടെന്ന് പറഞ്ഞുവിട്ടേക്കണം എന്ന് പറഞ്ഞു. ഉടനെ ജീപ്പിൽ കൊണ്ടു വന്ന് വീട്ടിൽ വിട്ടു. അവര് തോക്ക് ഒക്കെയായിട്ടാണ് വീട്ടിൽ വന്നത്. സുകുമാരക്കുറുപ്പിന് മൂന്ന് പാസ്പോർട്ട് ഉണ്ട്. പൊലീസ് വന്ന തപ്പിയപ്പോൾ അതിൽ ഒരെണ്ണം ലഭിച്ചു,
സുകുമാരക്കുറുപ്പ് എന്തെങ്കിലും കാരണവശാൽ മരണപ്പെട്ടാൽ താൻ അറിയുമെന്നും സഹോദരൻ പറഞ്ഞു. കാരണം ഇവിടെ ബന്ധുക്കാരുണ്ട്. അത് അറിഞ്ഞേ പറ്റൂ. സംഭവം നടക്കുന്ന സമയത്ത് തന്നെ രണ്ടുപ്രാവശ്യം ഇവരുടെ കുടുംബക്ഷേത്രത്തിൽ അദ്ദേഹം വന്നിട്ടുണ്ട്. പ്ലാസ്റ്റിക് സർജറി നടത്തിയിരിക്കുവാ. അത് എനിക്ക് അറിയം. ചേട്ടൻ പോകണ്ടാന്ന് പറഞ്ഞു, എങ്കിലും ഞാൻ പോയി. എനിക്ക് കൃത്യമായിട്ട് ആളെ മനസിലായി. ‘എടാ എന്തുണ്ടെടാ വിശേഷം’ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, ‘മിണ്ടി പോകരുതെന്ന്.’ ആ സംഭവം നടന്നതിനു ശേഷം 85ലും 86ലും സുകുമാരക്കുറുപ്പ് നാട്ടിൽ വന്നു. പൊലീസുകാര് തപ്പി നടക്കുന്ന സമയത്ത് നാട്ടിൽ വന്ന് അമ്പലത്തിൽ ഉത്സവത്തിൽ പങ്കെടുത്തിട്ട് പോയതാ. ഈ സംഭവത്തിനു ശേഷം അച്ഛൻ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. അതിൽ എനിക്ക് അയാളോട് ദേഷ്യമുണ്ടായിരുന്നു. സംഭവം നടക്കുന്ന സമയത്ത് അയാൾക്ക് താടിയൊന്നും ഇല്ലായിരുന്നു. അമ്പലത്തിൽ കണ്ടപ്പോൾ താടി ഉണ്ടായിരുന്നു. സുകുമാരക്കുറുപ്പിന്റെ ഭാര്യ നല്ല ഭംഗിയായി ജീവിക്കുന്നെന്നും അവർ മറ്റൊരു വിവാഹം കഴിച്ചിട്ടില്ലെന്നും രാധാകൃഷ്ണൻ പറഞ്ഞു. രണ്ട് ആൺമക്കളാണ് സുകുമാരക്കുറുപ്പിന്. രണ്ടുപേരും ഇപ്പോൾ ഗൾഫിലാണ്. മധുചേട്ടന് സബ് ജയിലിൽ വസ്ത്രം കൊണ്ട് കൊടുക്കാൻ പോയി വരുന്ന വഴിക്കാണ് എന്റെ അച്ഛൻ മരിക്കുന്നത്. മനസ് വിഷമിച്ചാണ് ചേട്ടൻ മരിച്ചത്.
സുകുമാരക്കുറുപ്പ് പണി തുടങ്ങി വെച്ച വീട് ഇപ്പോൾ കുടുംബത്തിന്റെ പേരിലല്ല. പഞ്ചായത്തിന്റെ കസ്റ്റഡിയിലാണ്. സർക്കാർ ഏറ്റെടുത്തു. സുകുമാരക്കുറുപ്പിന്റെ പേരിൽ വസ്തുവില്ലെന്നും അതുകൊണ്ട് ആർക്കും എന്തും ചെയ്യാമെന്നും രാധാകൃഷ്ണൻ പറഞ്ഞു. ഇപ്പോൾ ഈ വീട്ടിൽ ആടുണ്ട്, പിള്ളാര് കള്ളുകുടിച്ചിട്ട് പോയ കുപ്പികളുണ്ടെന്നും പറയുമ്പോൾ എല്ലാം കൃത്യമായി പറയേണ്ടെയെന്നും അദ്ദേഹം ചോദിച്ചു. സുകുമാരക്കുറുപ്പ് ക്രൂരവനാണെന്ന് പറയാൻ പറ്റില്ലെന്നും നാട്ടുകാരെ സഹായിക്കുമെന്നും വാരിക്കോരി കൊടുക്കുമായിരുന്നെന്നും രാധാകൃഷ്ണൻ പറഞ്ഞു. ഗൾഫിൽ നല്ല കമ്പനിയിൽ ജോലി ഉണ്ടായിരുന്നതാ. ഇൻഷുറൻസ് തുക കിട്ടാൻ വേണ്ടി ആർത്തി കാണിച്ചതാണെന്നും രാധാകൃഷ്ണൻ പറഞ്ഞു. കുറുപ്പ് സിനിമ പോയി കാണുമെന്നും അദ്ദേഹം പറഞ്ഞു. സുകുമാരക്കുറുപ്പ് ഇന്നും ജീവിച്ചിരിക്കുന്നുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹത്തിന്റെ ബന്ധുക്കളെല്ലാം വണ്ടാനത്തുണ്ടെന്നും അദ്ദേഹം മരിച്ചാൽ ആ സെക്കൻഡിൽ ഇവിടെ വിവരം അറിയുമെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി. ഇന്നേവരെ മരിച്ചിട്ടില്ലെന്നാണ് എന്റെയൊരു വിശ്വാസം. ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇപ്പോൾ 76 വയസുണ്ട്. പട്ടാളത്തിൽ നിന്ന് മുങ്ങിയിട്ടാണ് ഗൾഫിൽ പോകുന്നത്. കുറുപ്പിന്റേത് പ്രണയവിവാഹമല്ല, വീട്ടുകാരു പോയി ആലോചിച്ച് നടത്തിയ വിവാഹമാണ് നടത്തിയത്. സംഭവത്തിനു ശേഷം രക്ഷപ്പെടാൻ പൊലീസ് സഹായിച്ചതല്ലെന്നും സുകുമാരക്കുറുപ്പ് സഹായിക്കുന്ന കുറച്ചുപേർ ഈ നാട്ടിലുണ്ടെന്നും അവരാണ് കുറുപ്പിനെ രായ്ക്കുരായ്മാനം ഇവിടെ നിന്ന് കടത്തിവിട്ടതെന്നും രാധാകൃഷ്ണൻ പറഞ്ഞു