ചെന്നൈയില്‍ ഫ്ളക്സ് വീണ് യുവതി മരിച്ച സംഭവത്തെ എടുത്തുകാട്ടി തമിഴ്നാട് സർക്കാരിനെ നടൻ വിജയ് വിമർശിച്ചത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. എന്നാൽ അതിനെ തുടർന്ന് പണി കിട്ടിയിരിക്കുന്നത് വേദിയായ കോളേജിനാണ്. ചടങ്ങിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നല്കാനാവാശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പാണ് സായിറാം എന്‍ജിനീയറിങ് കോളേജിന് നോട്ടീസ് അയച്ചിരിക്കുന്നത്. ബിഗിലിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു വിജയ് സര്‍ക്കാരിനെയും രാഷ്ട്രീയക്കാരനെയും വിമര്‍ശിച്ച് രംഗത്തെത്തിയത്. ‘ഏതൊരു മേഖലയിലായാലും പണി അറിയുന്ന ആളായിരിക്കണം നിയമിക്കപ്പെടേണ്ടത്. ജനങ്ങള്‍ ശരിയായ ഭരണാധികാരിയെ കണ്ടെത്തിയാല്‍ തീരുന്ന പ്രശ്നങ്ങളാണ് ഇപ്പോഴുള്ളതെന്നും വിജയ് വിമര്‍ശിച്ചിരുന്നു.
ആരോപണ വിധേയനായിരിക്കുന്ന എഐഡിഎംകെ നേതാവിന്റെ മകന്റെ വിവാഹത്തിന് സ്ഥാപിച്ച ഫ്ളക്സ് പൊട്ടി വീണായിരുന്നു സ്കൂട്ടര്‍ യാത്രികയായ ശുഭശ്രീ മരിച്ചത്. പ്രസംഗം ചര്‍ച്ചയായതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നടപടി. കോളേജിന് നോട്ടീസ് അയച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മറ്റു കക്ഷികൾ മുന്നോട്ട് വന്നിട്ടുണ്ട്.