കോമഡി രംഗത്ത് നിന്നും സിനിമയിലേക്കെത്തി തന്റേതായ ഒരു സ്ഥാനം പടുത്തുയർത്തിയ ടിനി ടോം അവസരം ചോദിച്ചു നടന്നപ്പോൾ നേരിടേണ്ടി വന്ന ദുരനുഭവം പങ്ക് വെക്കുന്നു. അവസരം ചോദിച്ചപ്പോൾ പോസ്റ്റർ ഒട്ടിക്കാൻ അവസരം തരമെന്നാണ് ഒരു സംവിധായകൻ ടിനി ടോമിനോട് പറഞ്ഞത്. മനോരമയുടെ നേരെ ചൊവ്വേയിലാണ് നടൻ മനസ്സ് തുറന്നത്.
അവസരങ്ങള്‍ തേടി നടന്നപ്പോള്‍ എന്നെ മാനസികമായി വിഷമിപ്പിച്ച ആള്‍ക്കാരുണ്ട്. പ്രാഞ്ചിയേട്ടനൊക്കെ ചെയ്യന്നതിനു മുമ്പ് ഒരു പ്രൊഡ്യൂസര്‍ ഒരു സംവിധായകന്റെ അടുത്ത് ചെന്നപ്പോള്‍ പടം ഇറങ്ങട്ടെ പോസ്റ്റര്‍ ഒട്ടിക്കാന്‍ അവസരം തരാമെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ മറ്റൊരു ചിത്രത്തിലേക്ക് പിന്നീട് അദ്ദേഹമെന്നെ വിളിപ്പോള്‍ ഞാനും അങ്ങനെ തന്നെയാണ് പറഞ്ഞത്. പടം ഇറങ്ങട്ടെ ഞാന്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ വരാമെന്ന്.
കാലചക്രം കറങ്ങി കൊണ്ടിരിക്കുകയാണ്. അത് നമുക്ക് ദൈവം തരും. നമ്മള് പകരം വീട്ടാനോ അടിക്കാനോ നടന്നിട്ട് കാര്യമില്ല. അക്കാര്യത്തില്‍ ദൈവത്തിനാണ് നാം ക്വട്ടേഷന്‍ കൊടുക്കേണ്ടത്. പുള്ളി തീരുമാനിക്കട്ടെ. പ്രാഞ്ചിയേട്ടനില്‍ അഭിനയിച്ചതു മുതലാണ് നടനെന്ന നിലയില്‍ സിനിമയില്‍ ഒരിടം ലഭിച്ചത്. അതിനു മുമ്പ് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ട് ഉണ്ടെങ്കിലും സിനിമയില്‍ ശക്തമായ സാന്നിദ്ധ്യമാകുന്നത് അതിന് ശേഷമാണ്.