കളഞ്ഞു കിട്ടിയ പുസ്തകമാണ് തന്റെ ഉള്ളിലെ വായനാശീലത്തെ പുറത്തെടുവിപ്പിച്ചത്.വായനദിനത്തിൽ ടോവിനോ !വീട്ടില്‍ എനിക്കൊരു കൊച്ചുലൈബ്രറിയുണ്ട്. അത് അടുത്ത തലമുറയ്ക്കുള്ള എന്റെ കരുതല്‍കൂടിയാണ്.
ഇപ്പോഴും യാത്രചെയ്യുമ്ബോള്‍ ഒരു പുസ്തകമെങ്കിലും കൈയില്‍ കരുതും. ഒരു നടനെന്ന നിലയിലും ഒരു സമൂഹജീവി എന്ന നിലയിലും എന്റെ ചിന്തകളെയും ഭാവനകളെയുമൊക്കെ വായന വളരെ സ്വാധീനിക്കുന്നുണ്ട്.
വായനശീലം ഗൗരവമായി കണ്ടത് ഡിഗ്രി അവസാന കാലഘട്ടം മുതല്ക്കാണ്. അതിന് കാരണമായത് കളഞ്ഞുകിട്ടിയ ഒരുപുസ്തകവുമാണെന്ന് അദ്ദേഹം പറയുന്നു. കോയമ്ബത്തൂരില്‍ ഡിഗ്രി പഠനകാലത്ത് ഒരു വാടകവീട് ഞങ്ങള്‍ കണ്ടെത്തി. അവിടെ മുമ്ബ് താമസിച്ചിരുന്നത് ഒരുകൂട്ടം മലയാളിവിദ്യാര്ഥികളായിരുന്നു.
അവര്‍ ഒഴിഞ്ഞുപോയപ്പോള്‍ എടുക്കാന്‍ മറന്നുപോയ പുസ്തകമാണ് എന്റെ കൈയിലേക്കെത്തിയത്. ഖസാക്കിന്റെ ഇതിഹാസം. വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങളാണ് ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത്. ഖാലിദ് ഹുസേനിയെ ഹൃദയത്തോട് ചേര്‍ത്തുവെക്കുന്നുവെന്നും അദ്ദേഹംം പറഞ്ഞു.