ഇന്ത്യയെ 31 റണ്‍സിന് പരാജയപെടുത്തി സെമിഫൈനല്‍ സാധ്യതകള്‍ സജീവമാക്കി ആതിഥേയരായ ഇംഗ്ലണ്ട്. മത്സരത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ട്ടത്തില്‍ 306 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയും ഫിഫ്റ്റി നേടിയ വിരാട് കോഹ്ലിയും മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.ഇന്ത്യ പരാജയപ്പെട്ടത്തിനെക്കാൾ കൂടുതൽ അവസാന ഓവറുകളിൽ ധോണിയും ജാദവും നടത്തിയ മെല്ലപോക്കിനെയാണ് ആരാധകർ വിമർശിക്കുന്നത്.
എംഎസ് ധോണിയും കേധാര്‍ ജാഥവും ചേര്‍ന്ന് 31 പന്തില്‍ നിന്ന് 39 റണ്‍സാണ് ഇന്ന് തങ്ങളുടെ ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയത്. ഇന്നിംഗ്സിന്റെ അവസാനത്തില്‍ പോലും കൂറ്റനടികള്‍ക്ക് ശ്രമിക്കാതെയാണ് ഇരുവരും ബാറ്റ് വീശിയത്.
അവസാന ഓവറില്‍ മാത്രമാണ് ഇന്ത്യന്‍ ഇന്നിംഗ്സിലെ ഏക സിക്സ് പിറന്നത്. അത് ധോണിയാണ് നേടിയത്. ധോണി 31 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയപ്പോള്‍ കേധാര്‍ ജാഥവ് 12 റണ്‍സാണ് 13 പന്തില്‍ നേടിയത്.ഇതോടെ ധോണിക്കും ജാദവിനുമെതിരേ സോഷ്യൽ മീഡിയ മുഴുവൻ ട്രോളുകൾ നിറയുകയാണ്.