അഭിനേതാവ്, സംവിധായകൻ, ഗായകൻ എന്നീ നിലകളിൽ വിജയകിരീടം ചൂടിയ താരമാണ് വിനീത് ശ്രീനിവാസൻ. അടുത്തിടെ താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടിയെടുത്തത്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ അഭിനയിക്കുന്ന ഹൃദയം എന്ന ചിത്രമാണ് വിനീത് ശ്രീനിവാസൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.
ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2012ലാണ് വിനീത് ശ്രീനിവാസൻ ദിവ്യയെ വിവാഹം ചെയ്തത്. തന്റെ വിശേഷങ്ങളും കുഞ്ഞുങ്ങളുടെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ വിനീത് ശ്രീനിവാസൻ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇളയ മകള്‍ ഷനായയുടെ ഒന്നാംപിറന്നാള്‍ ദിനത്തില്‍ വിനീത് ശ്രീനിവാസന് പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പാണിപ്പോള്‍ ശ്രദ്ധേയമാകുന്നത്. മകൾ ജനിച്ചത് വളരെ വലിയ പോരാട്ടം നടത്തിയാണെന്നും അതിനാൽ തന്നെ അവൾ എന്നും ഒരു യോദ്ധാവ് ആയിരിക്കുമെന്നും വിനീത് തന്റെ കുറിപ്പിൽ പറയുന്നു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് തന്റെ മകൾ തന്നെ പപ്പ എന്ന് വിളിച്ചെന്നും അദ്ദേഹം കുറിപ്പിലൂടെ പറയുന്നുണ്ട്.
കുറുപ്പിന്റെ പൂർണ്ണരൂപം:
“ഒരു വര്‍ഷം മുമ്ബ് ഒരു ബുധനാഴ്ച രാത്രി ഹൃദയം എന്ന ചിത്രത്തിനായി ഒരു ഗാനം ചിട്ടപ്പെടുത്തിയ ശേഷം ഞാന്‍ വൈറ്റിലയിലെ വാടക അപ്പാര്‍ട്മെന്റിലെത്തി. പ്രസവത്തീയ്യതി ഒരു ദിവസം വൈകിയിരുന്നതിനാല്‍ പ്രതീക്ഷിച്ചത് പോലെ തന്നെ ചില അസ്വസ്ഥകള്‍ ഉണ്ടന്ന് ദിവ്യ പറഞ്ഞിരുന്നു.
കനത്ത മഴയുള്ള രാത്രിയായിരുന്നു, പുലര്‍ച്ചെ മൂന്ന് മണിയോടെ ദിവ്യ റെസ്റ്റ് റൂമിലേക്ക് പോകുന്നത് കണ്ടു. പാതിമയക്കത്തില്‍ ആയിരുന്നതിനാല്‍ എന്താണെന്ന് വ്യക്തതയുണ്ടായില്ല.
മൂന്നരയോടെ ദിവ്യ തോളില്‍ തട്ടി കുഞ്ഞ് വരാറായെന്ന് തോന്നുന്നു എന്ന് പറഞ്ഞു. പിന്നീട് പതിനാലര മണിക്കൂര്‍ നീണ്ട പ്രസവവേദന. ഈ സമയം മുഴുവന്‍ ഞാന്‍ അവള്‍ക്കൊപ്പമായിരുന്നു. ഞാനിതുവരെ കണ്ടതില്‍ വച്ചേറ്റവും വലിയ പോരാട്ടം പോലെയാണ് അനുഭവപ്പെട്ടത്. വൈകിട്ട് അഞ്ചരയോടെ പ്രിയങ്കയുടെയും ബര്‍ത്ത് വില്ലേജിലെ വയറ്റാട്ടികളുടെയും സഹായത്തോടെ ഞങ്ങളുടെ കുഞ്ഞു മകള്‍ പുറത്തെത്തി. ഈ ലോകത്തിലേക്കെത്താന്‍ വലിയൊരു പോരാട്ടം തന്നെ അവള് നടത്തി.
ജന്മനാ യോദ്ധാവ്. എന്റ്റെ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടുള്ളതിനെക്കാളൊക്കെ സുന്ദരമായിരുന്നു അവള്. ഇപ്പോള്‍ അവള് വാക്കുകള്‍ പറയാന്‍ തുടങ്ങി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ് ആദ്യമായി ‘പപ്പ’ എന്നു വിളിച്ചു. ‘ഷനായ- ഉദിച്ചുയരുന്ന സൂര്യന്റെ ആദ്യ കിരണം’. വിഹാനെപ്പോലെ തന്നെ. ഇന്ന് ഒക്ടോബര്‍ മൂന്ന് അവളുടെ ആദ്യ ജന്മദിനം”.