ആലുവയിലെ ഫ്ലാറ്റിൽ വെച്ച് തന്നെ ആക്രമിച്ചു എന്ന് ആരോപിച്ച് നടി മിനു രംഗത്ത് എത്തിയിരുന്നു, എന്നാൽ നടി തന്നെയാണ് ആക്രമിച്ചത് തന്റെ വീട്ടുകാരെ മിനു അസഭ്യം പറഞ്ഞുവെന്നു മനുവിന്റെ അന്തേവാസിയായ വീട്ടമ്മ രംഗത്ത് എത്തിയിരിക്കുകയാണ്. വിഷയത്തിൽ അധികാരികൾ വേണ്ട നടപടി സ്വീകരിക്കണം എന്നും ഇവർ പറയുന്നുണ്ട്. മിനു തന്നെ ഭിത്തിയിൽ ചേർത്ത് നിർത്തി തന്റെ തല ഭിത്തിയിൽ ഇടിക്കുകയായിരുന്നു എന്ന് വീട്ടമ്മ പറയുന്നു. അതിന്റെ ദൃഷ്യങ്ങളും സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടുന്നുണ്ട്.ഫ്ളാറ്റിലെ പാർക്കിങ് ഏരിയയിൽ ബിൽഡർ ഓഫീസ് മുറി സ്ഥാപിച്ചതാണ് കയ്യാങ്കളിയിൽ എത്തിയത്.
സംഭവത്തിൽ നടിക്കും ബിൽഡറുടെ ജീവനക്കാരിക്കുമെതിരെ നെടുമ്പാശേരി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. മിനുവിന്റെ പരാതിയിൽ ബിൽഡറുടെ ജീവനക്കാരിക്കും സഹായിക്കുമെതിരിയാണ് കേസെടുത്തത്, എന്നാൽ വീട്ടമ്മയുടെ പരാതിയിൽ മിനുവിനെതിരെയും കേസ് എടുത്തിട്ടുണ്ട്. ഫ്ളാറ്റിറ്റിന്റെ പാർക്കിംഗ് അറിയിപ്പോൾ അനധികൃതമായി ബിൽഡർ ഓഫീസ് മുറി ചോദ്യം ചെയ്തതിനു തന്നെ ബിൽഡർ ജീവനക്കാരി സുമിത മാത്യുവും സഹായിയും ചേർന്ന് ആക്രമിച്ചു എന്നായിരുന്നു മനുവിന്റെ പരാതി. പരാതിക്കൊപ്പമുള്ള സി.സി ടി വി ദൃശ്യത്തിൽ പുരുഷന്റെ അടിയേറ്റ് നിലത്തു വീഴുന്നതായും കാണാൻ സാധിക്കും.
എന്നാൽ സംഭവം നടന്ന് രണ്ടുദിവസത്തിനു ശേഷം സുമിത മാത്യു പോലിസിന് ഒരു വീഡിയോ കൈമാറിയിരുന്നു. ഇതിൽ സുമിത മാത്യുവിനെ നടി പിന്തുടർന്ന് അക്രമിക്കുന്നുണ്ട്. കോടതി ഉത്തരവ് ലംഖിച്ച് ഓഫീസിനു അകത്തുകയറിയതിനാൽ ഈ സമയം പോലീസും ഉണ്ടായിരുന്നില്ല. വനിതാ പോലീസ് ഇല്ലാത്തതിനാൽ ഇവരെ പിടിച്ച് മാറ്റാൻ സാധിച്ചില്ല. ഓഫീസ് വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ചതാണെന്നും പഞ്ചായത്ത് നിന്നും നമ്പർ ലഭിച്ചതാണെന്നും ഫ്ലാറ്റ് ജീവനക്കാർ പറയുന്നു, ഫ്ലാറ്റിൽ ഷൂട്ടിംഗ് സമ്മതിക്കില്ല എന്ന് പറഞ്ഞതിന്റെ വൈരാഗ്യമാണ് പരാതിക്കും ആക്രമണത്തിനും കാരണം എന്നും ഫ്ലാറ്റ് ജീവനക്കാർ പറയുന്നു.ഇരുകൂട്ടരെയും വേഗം അറസ്റ്റ് ചെയ്യുമെന്ന് നെടുമ്പാശ്ശേരി സി.ഐ.പി.എം ബൈജു അറിയിച്ചു.