മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ സിനിമയിൽ ആദ്യ ചിത്രത്തിൽ എത്തിയ ദുൽഖർ സൽമാന് പക്ഷേ പിന്നീട് ഒരിക്കലും മമ്മൂട്ടിയുടെ മകൻ എന്ന ലേബൽ തന്റെ അഭിനയ ജീവിതത്തോട് ചേർത്തു വെക്കേണ്ടി വന്നിട്ടില്ല. തൻറെ സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും മലയാള സിനിമയിൽ തന്റേതായ രീതിയിൽ ഒരു ഇരിപ്പിടം ഈ ചെറുപ്പക്കാരൻ സ്വന്തമാക്കിക്കഴിഞ്ഞു .അഭിനയം പഠിക്കാൻ വേണ്ടി മുംബൈയിൽ ആക്ടിങ് സ്കൂളിൽ പോയ കഥകൾ ഇപ്പോൾ പറയുകയാണ് ദുൽഖർ സൽമാൻ.
ആക്ടിങ് സ്കൂളിൽ എല്ലാ ആഴ്ചയും പ്രൊജക്ട് ചെയ്യണമായിരുന്നു.കഥാപാത്രങ്ങളെ കണ്ടെത്താൻ തെരുവിൽ അലഞ്ഞു. നമ്മുടെ ജീവിതരീതിയുമായി ഒട്ടും ചേർച്ചയില്ലാത്ത കഥാപാത്രങ്ങളെ തേടുവാൻ ആണ് ഉദ്ദേശം. അതിനാൽ തന്നെ കുറെ അലഞ്ഞു .ഒടുവിൽ ഒരു ചെരുപ്പുകുത്തിയുടെ അടുത്തെത്തി. അദ്ദേഹത്തോടൊപ്പം കൂടി .അദ്ദേഹത്തിന്റെ ജീവിതരീതിയും ജീവിതശൈലികളും പാഠമാക്കി. അദ്ദേഹത്തിൻറെ അടുത്ത് ഞാൻ എന്തിനാണ് എത്തിയതെന്ന് അദ്ദേഹത്തിന് സംശയമുണ്ടായിരുന്നു. കൂടുതൽ ചോദ്യങ്ങൾ അദ്ദേഹം ചോദിച്ചപ്പോൾ ഞാൻ കാരണം വ്യക്തമാക്കി .ഒടുവിൽ ഞങ്ങൾ കൂട്ടുകാരായി .അദ്ദേഹത്തിൻറെ ജോലികളും ജോലി രീതികളും അദ്ദേഹം എന്നെ പഠിപ്പിച്ചു തന്നു. ഒടുവിൽ പഠനം കഴിഞ്ഞ് പോകാൻ നേരം അദ്ദേഹം അദ്ദേഹത്തിൻറെ ജോലി കിറ്റ് എനിക്ക് സമ്മാനമായി നൽകി, ദുൽഖർ സൽമാൻ പറയുന്നു