പതിമൂന്ന് വർഷങ്ങൾക്ക് മുന്‍പ് വധശ്രമക്കേസില്‍ പ്രതിയായപ്പോഴാണ് താന്‍ ജീവിതം പഠിച്ചതെന്ന് തുറന്നു പറയുകയാണ് ബൈജു. സുഹൃത്തുമായുള്ള ഒരു വഴക്കിനിടെ തോക്കെടുത്ത ബൈജു 70 ദിവസത്തോളം ഒളിവിൽ കഴിഞ്ഞു.വിദേശത്തേക്ക് കടന്നു എന്ന് മാധ്യമങ്ങൾ പറഞ്ഞെങ്കിലും താൻ തിരുവനന്തപുരത്ത് തന്നെ ഉണ്ടായിരുന്നു എന്നും ജാമ്യം കിട്ടിയതിനുശേഷം പുറത്തുവരാനായി എന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തോടെ കുറച്ച് പക്വത വരികയും, ജീവിതം കുറച്ച് പഠിക്കുകയും, ആരോട് എങ്ങനെ പെരുമാറണം എന്ന് മനസ്സിലാവുകയും ചെയ്തു എന്നും ബൈജു പറയുന്നു.ആ സമയത്ത് തന്നെ ആരും സിനിമയിലേക്ക് ക്ഷണിച്ചില്ല എന്നും പക്ഷേ കയ്യിൽ കാശ് ഉണ്ടായിരുന്നതുകൊണ്ട് പട്ടിണി കിടക്കേണ്ടി വന്നില്ല എന്നും അദ്ദേഹം തുറന്നു പറഞ്ഞു.
വിക്കിപീഡിയയിലുള്ള കണക്ക് തെറ്റാണെന്നും അദ്ദേഹം മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും പറയുകയുണ്ടായി.അദ്ദേഹമിപ്പോൾ നിർമ്മാണത്തിലേക്ക് കടക്കുകയാണ്. അദ്ദേഹം നിർമ്മിക്കുന്ന ആദ്യ ചിത്രം ഒരു വർഷത്തിനുള്ളിൽ പുറത്തുവരും. ഈ കേസിന് മുൻപുവരെ ആര് ഉപദേശിച്ചാലും അതൊന്നും താൻ കേൾക്കില്ലായിരുന്നു എന്നും സിനിമയിൽ താൻ സീനിയർ താരമാണെങ്കിലും സീനിയോറിറ്റിക്ക് വലിയ വിലയൊന്നും അവിടെ ഇല്ലെന്നും ബൈജു പറയുന്നു.