ഒരു യമണ്ടന്‍ പ്രേമകഥയില്‍ ദുല്‍ഖറിന്റെ അമ്മയുടെ വേഷം അവതരിപ്പിച്ച നടിയുടെ യഥാര്‍ത്ഥ ചിത്രങ്ങള്‍ കണ്ടപ്പോള്‍ പ്രേക്ഷകരെല്ലാം അത്ഭുതപ്പെട്ടിരിക്കുകയാണ്. കഥാപാത്രവും യഥാർത്ഥ ലുക്കും തമ്മിലുള്ള അന്തരം അത്ര വലുതാണ്. ഓഡീഷന് വഴി ലല്ലുവിന്റെ അമ്മയുടെ റോള്‍ സ്വന്തമാക്കിയ വിജി, യമണ്ടന്‍ ടീമിനൊപ്പം വര്‍ക്ക് ചെയ്തപ്പോള്‍ തുടക്കക്കാരിയെന്ന കാര്യം തന്നെ താന്‍ മറന്നുപോയെന്നാണ് പറയുന്നത്. ഇന്ദ്രപ്രസ്ഥം ഒരുക്കിയ ഹരിദാസ് സംവിധാനം ചെയ്ത സിനിമയിലൂടെയാണ് വിജി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
ചിത്രീകരണം തുടങ്ങി ഒരാഴ്ചയ്ക്കു ശേഷമാണ് ദുല്‍ക്കറിനൊപ്പം അഭിനയിക്കാന്‍ തുടങ്ങുന്നത്. സത്യത്തില്‍ ഭയങ്കര ടെന്‍ഷന്‍ ഉണ്ടായിരുന്നു. അഭിനയിച്ചു വലിയ പരിചയമില്ലെന്ന് ആദ്യമേ പറഞ്ഞാല്‍ അല്പം ആശ്വാസമുണ്ടാകും എന്നു വിചാരിച്ചു. എന്നാല്‍ അവിടെ എന്നെ ദുല്‍ക്കര്‍ അദ്ഭുതപ്പെടുത്തി. ആദ്യം കണ്ടപാടേ നന്നായി അഭിനയിക്കുന്നുണ്ടെന്നും ഇതിനു മുമ്പ് ചെയ്ത രംഗങ്ങള്‍ താന്‍ മോണിറ്ററിലൂടെ കണ്ടിരുന്നെന്നുമാണ് ദുല്‍ഖര്‍ എന്നോട് പറഞ്ഞത്. ആ വാക്കുകള്‍ എനിക്ക് ആത്മവിശ്വാസമായി. വിഷ്ണുവും ബിബിനും സംവിധായകന് നൗഫല്‍ ഇക്കയും ഒരുപാട് പിന്തുണ നല്കി. തുടക്കക്കാരിയെന്ന പരിവേഷം ഞാന്‍ തന്നെ മറന്നുപോയി.
കണ്ണൂരില്‍ കുടുംബ വേരുകളുള്ള വിജിയുടെ ബാല്യവും വിദ്യാഭ്യാസവുമെല്ലാം മംഗളൂരുവിലായിരുന്നു. വിവാഹശേഷം യുഎഇയിലാണ് താമസം. എട്ടുവര്‍ഷത്തോളം നൃത്തം പഠിച്ചിട്ടുണ്ട്. 2004-ല്‍ അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ നടത്തിയ മെയ് ക്വീന്‍ മത്സരത്തിലെ ജേതാവായി. ദുബായ് ഗ്ലോബല്‍ വില്ലേജ് നടത്തിയ ആദ്യത്ത സൂപ്പര്‍ മോം മത്സരത്തിലും ജേതാവായിരുന്നു. ദുബായിയിൽ ക്യുഎ മാനേജറായി ഒരു ഷിപ്പ് ബിൽഡിംഗ് കമ്പനിയിൽ ജോലിയും ചെയ്തിരുന്നു. ജോലി രാജിവെച്ച് ഇന്റര്‍നാഷണൽ ബ്യൂട്ടി പേജന്റ് 2017-18 ൽ മത്സരിക്കാൻ കൊച്ചിയിലെത്തുകയും അതിൽ മിസിസ് ഗ്ലോബല്‍ പട്ടം നേടുകയും ചെയ്തു. ഭര്‍ത്താവ് രതീഷ് ദുബായിയിൽ ബിസിനസ് ഡെവലപ്മെന്റ് മാനേജറാണ്. രണ്ട് കുട്ടികളുണ്ട്.