വിജയകരമായി പ്രദർശനം തുടരുന്ന ഹെലനിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമാണ് മലയാള സിനിമയിൽ വർഷങ്ങളായി ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ജയരാജേട്ടന്റെ സെക്യൂരിറ്റി റോൾ. ചിത്രത്തിന്റെ ക്ലൈമാക്സിൽ ആ കഥാപാത്രം പറയുന്ന ഡയലോഗിന് വമ്പൻ കൈയ്യടികളാണ് ലഭിക്കുന്നത്. ചെറുതെങ്കിലും അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഇത്. ജയരാജേട്ടനെ കുറിച്ചുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. ജയരാജേട്ടൻ മുത്താണെന്ന് വിനീത് ശ്രീനിവാസൻ കമന്റും ഇട്ടിട്ടുണ്ട്.
ഹെലൻ # വിനീത് ശ്രീനിവാസൻ ഇഷ്ട്ടം 😍😍😍
1995 ൽ കെ മധു സാറിന്റെ ഒരു അഭിഭാഷകന്റെ കേസ് ഡയറി എന്ന സിനിമയിൽ കള്ളൻ ദാമോദരൻ എന്ന മികച്ച കഥാപാത്രത്തിന് ശേഷം കഴിഞ്ഞ 24 കൊല്ലവും അഭിനയിച്ച നൂറിൽ പരം സിനിമയിലും ആൾക്കൂട്ടത്തിൽ നിൽക്കുവാനോ ,അല്ലെങ്കിൽ ഒരു ഡയലോഗ് അതിനായിരുന്നു ജയരാജേട്ടന് യോഗം ,പക്ഷെ കഴിഞ്ഞ 24 കൊല്ലവും അദ്ദേഹം മടി കൂടാതെ ചാൻസിന് വേണ്ടി എല്ലാവരേയും വിളിച്ചു കൊണ്ടേ ഇരുന്നു , ആ അദേഹത്തിന്റെ ഫോണിലേക്ക് വിനീത് ശ്രീനിവാസൻ എന്ന വ്യക്തി നേരിട്ട് വിളിച്ചു നല്കിയ സിനിമയാന് ഹെലൻ … ഹെലൻ സിനിമ കണ്ടിറങ്ങിയവർക്കു മനസ്സിലാകും എത്ര ശക്തമായ കഥാപാത്രമാണ് ജയരാജേട്ടന് കിട്ടിയത് എന്ന് ,ഹെലൻ എനിക്ക് പ്രീയപ്പെട്ടതാകുന്നു എല്ലാം കൊണ്ടും ,നമ്മുടെ ജയരാജേട്ടനെ നിങ്ങളുടെ കൂടെ ചെർത്തു നിർത്തിയതിന് വിനീത് ഭായ് ഒരിക്കൽ കൂടി നന്ദി