താന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അഭിനയിച്ച ശേഷമേ താടിയും മുടിയും വെട്ടാവൂ എന്ന് ഷെയ്ന് നിഗവുമായി കരാറുണ്ടെന്ന് ജോബി ജോര്‍ജ്. പറഞ്ഞ സമയത്തൊന്നും ഷെയ്ന് ഷൂട്ടിങുമായി സഹകരിച്ചില്ല. 16 ദിവസം അഭിനയിച്ചപ്പോള്‍ തന്നെ 30 ലക്ഷം രൂപ പ്രതിഫലമായി നല്‍കിയെന്നും ജോബി കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തിൽ ആരോപിച്ചു. ആരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ജോബി ജോർജ് കൂട്ടിച്ചേർത്തു.
തനിക്ക് എതിരെ വധഭീഷണിയുമായി മലയാളത്തിലെ ഏറ്റവും പ്രമുഖ നിർമ്മാതാക്കളിൽ ഒരാളായ ജോബി ജോർജ് രംഗത്തെത്തിയിരിക്കുന്നു എന്ന് പരാതിപ്പെട്ടിരിക്കുകയാണ് ഷെയ്ൻ നിഗം. ജോബി ജോർജ് തന്നെ ഭീഷണിപ്പെടുത്തിയ കാര്യം തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ഷെയ്ൻ നിഗം പുറത്തു വിടുകയുണ്ടായി.
അതേ സമയം പ്രശ്നം പരിഹരിക്കുവാൻ ചർച്ചക്ക് നീക്കം നടക്കുന്നുണ്ട്. അഭിനേതാക്കളുടെ സംഘടനയായ അമ്മക്കാണ് ഷെയ്ൻ പരാതി നൽകിയത്. അതേ സമയം നിർമാതാക്കളുടെ സംഘടനക്ക് ജോബി ജോർജ് ഇന്ന് പരാതി നൽകും.