സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങില്‍ നടന് മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ സിനിമാ-സാമൂഹിക-സാംസ്കാരിക മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പ്രതിഷേധം പരസ്യമാക്കി രംഗത്തെത്തിയിരുന്നു. താരത്തെ ചടങ്ങില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് 107 പേര് ഒപ്പിട്ട പ്രസ്താവന സാംസ്കാരിക മന്ത്രി എകെ ബാലന് കൈമാറുകയും ചെയ്തിരുന്നു.
ചടങ്ങില്‍ മുഖ്യമന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചുകൊണ്ടു വരുന്നത് തീര്‍ത്തും അനൗചിത്യവും പുരസ്കാര ജേതാക്കളുടെ നേട്ടത്തെ കുറച്ച് കാണിക്കുന്നതുമാണെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ ഇതിന് പിന്നിൽ ചിലരുടെ രാഷ്ട്രീയ താൽപര്യമാണു മോഹൻലാലിനെതിരായ ഭീമഹർജിക്കു കാരണമെന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. മോഹൻലാലിനെ ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങിലേക്കു വിളിക്കാൻ തീരുമാനിച്ചാൽ ഒപ്പം നിൽക്കും. തീരുമാനമെടുക്കേണ്ടതു മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരുമാണെന്നും കമൽ പറഞ്ഞു.