സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങില്‍ നടന് മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ സിനിമാ-സാമൂഹിക-സാംസ്കാരിക മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പ്രതിഷേധം പരസ്യമാക്കി രംഗത്തെത്തിയിരുന്നു. താരത്തെ ചടങ്ങില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് 107 പേര് ഒപ്പിട്ട പ്രസ്താവന സാംസ്കാരിക മന്ത്രി എകെ ബാലന് കൈമാറുകയും ചെയ്തിരുന്നു.
ചടങ്ങില്‍ മുഖ്യമന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചുകൊണ്ടു വരുന്നത് തീര്‍ത്തും അനൗചിത്യവും പുരസ്കാര ജേതാക്കളുടെ നേട്ടത്തെ കുറച്ച് കാണിക്കുന്നതുമാണെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് തുണ്ടിയിലും ഒപ്പിട്ട 107 പേരുടെ കൂട്ടത്തിൽ ഉണ്ടെന്നാണ് വാർത്ത പുറത്ത് വന്നിരുന്നത്.എന്നാൽ തന്റെ പേര് ഇതിനോടൊപ്പം ചേർക്കപ്പെട്ടത് ചതിയാണെന്ന് പറഞ്ഞിരിക്കുകയാണ് സന്തോഷ് തുണ്ടിയിൽ ഇപ്പോൾ.
അവാർഡു ദാന ചടങ്ങുമെച്ചപ്പെടുത്തണം എന്നൊരു നിർദ്ദേശം ഉണ്ടായിരുന്നു. അതു മെച്ചപ്പെടുത്താനായി നൽകുന്ന നിർദ്ദേശം എന്ന നിലയിലൊരു കുറിപ്പാണ് എനിക്കു വാട്ട്സാപ്പ് ചെയ്തുതന്നത്. അതിൽ മോഹൻലാലിന്റെ പേരില്ല. സർക്കാരിനു സമർപ്പിക്കുന്ന നിർദ്ദേശം എന്ന നിലയിൽ അതു കൊടുക്കുന്നതിൽ എതിർപ്പില്ല എന്നു ഞാൻ പറയുകയും ചെയ്തു.
പിന്നീടാണറിയുന്നത് മോഹൻലാലിനെ അവാർഡുദാന ചടങ്ങിൽ പങ്കെടുപ്പിക്കുന്നതിന് എതിരെ നടത്തിയ നീക്കമാണിതെന്ന്. അതിൽ എന്റെ പേരുണ്ടെന്നു അറിഞ്ഞതും പിന്നീടാണ്. ഇവരുടെ കളികളും രാഷ്ട്രീയവും എനിക്കറിയില്ല. മോഹൻലാൽ രാജ്യം അറിയുന്ന നടനാണ്. അദ്ദേഹം മലയാളിയായി എന്നതു നമ്മുടെ അഭിമാനം. അദ്ദേഹം പങ്കെടുക്കുന്നു എന്നതു ആ ചടങ്ങിന്റെ ഗൗരവം കൂട്ടുകയെ ഉള്ളു,അദ്ദേഹം പറയുന്നു
മോഹൻലാലിനെ മലയാളികളുടെ മനസ്സിൽ നിന്ന് ഒഴിവാക്കാൻ ഇത്തരം ചതികൾ നിറഞ്ഞ ബാലിശമായ ഭീമ ഹർജിയിലൂടെ സാധിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ നടൻ പ്രകാശ് രാജും താൻ ഒപ്പിട്ടിട്ടില്ല എന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു