പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും ‘അമ്മ’യുടെയും നേതൃത്വത്തിൽ നടന്ന ചർച്ചയിൽ നടൻ ഷെയിൻ നിഗവും നിർമ്മാതാവ് ജോബി ജോർജുമായി ഉണ്ടായിരുന്ന തർക്കത്തിൽ ഒത്തുതീർപ്പ് ഉണ്ടായി. കരാര്‍ അനുസരിച്ചുള്ള 16 ലക്ഷം രൂപ ഉടനെ ഷെയ്നിന് ജോബി നലകുകയും ഷെയ്നിന്റെ കുടുംബത്തെ അവഹേളിച്ചതില്‍ ജോബി ജോര്‍ജ് മാപ്പ് ചോദിക്കുകയും ചെയ്തു.
നിർമാണത്തിലുള്ള രണ്ടുചിത്രങ്ങൾ കരാർപ്രകാരം പൂർത്തീകരിക്കാൻ ഷെയിനിനോട് ആവശ്യപ്പെടുമെന്നും ഷെയിനും ജോബിയുമായുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്നും സംഘടനാനേതൃത്വം വ്യക്തമാക്കുകയുണ്ടായി. മറ്റൊരു സിനിമയ്ക്കായി താടി മുടിമുറിച്ചതിന് ജോബി വധഭീഷണി മുഴക്കിയെന്നാരോപിച്ചായിരുന്നു ഷെയിൻ പുറത്തുവിട്ട ഓഡിയോ ക്ലിപ്പുകൾ.